ന്യൂഡൽഹി: വിശുദ്ധ മദർ തെരേസയുടെ ധാരാളം ചിത്രങ്ങൾ വിവിധ സമയങ്ങളിലും സ്ഥലങ്ങളിൽനിന്നുമായി രഘു റായ് എന്ന ലോകപ്രശസ്ത ഫോട്ടോഗ്രാഫർ പകർത്തിയിട്ടുണ്ട്. എന്നാൽ, മിഷണറീസ് ഓഫ് ചാരിറ്റിയിലെ പ്രാർഥനാവേളയിൽ മദറിന്റെ ചിത്രമെടുക്കാൻ രഘു റായ്ക്ക് ആദ്യം അനുവാദം ലഭിച്ചില്ല. ഏറെ നിർബന്ധിച്ചതിനുശേഷമാണ്, ക്രിസ്തുവിനു മുന്നിൽ പ്രാർഥിക്കുന്ന മദർ തെരേസയുടെ ചിത്രം രഘുറായ് തന്റെ കാമറയിൽ പകർത്താൻ സാധിച്ചത്.
അഞ്ച് പതിറ്റാണ്ടോളം മദർ തെരേസയുടെ ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫറാണു റായ്. 1970 മുതൽ റായിയുടെ കാമറയിലൂടെയാണു മദറിന്റെ പ്രധാന ചിത്രങ്ങൾ പുറം ലോകത്തേക്കെത്തിയത്. "സെന്റ് തെരേസ ഓഫ് കൽക്കട്ട: എ സെലിബ്രേഷൻ ഓഫ് ഹെർ ലൈഫ് ആൻഡ് ലെഗസി' എന്ന പേരിൽ മദറിന്റെ അപൂർവ ചിത്രങ്ങളും വിവരണങ്ങളും ഉൾപ്പെടുത്തി ഇറക്കുന്ന പുസ്തകത്തിലാണ് റായ് തന്റെ അനുഭവങ്ങൾ വിവരിക്കുന്നത്.
പ്രാർഥനാവേളയിൽ ചിത്രമെടുക്കുന്നത് അതിന്റെ പ്രാധാന്യത്തിൽ കുറവുവരുത്തുമെന്നും മറ്റ് സിസ്റ്റർമാർക്ക് അതൊരു ശല്യമാകുമെന്നതിനാലാണ് മദർ അനുവദിക്കാതിരുന്നത്. ക്രിസ്തുവിനോടു പ്രാർഥിക്കുന്ന മദറിന്റെ ചിത്രമില്ലാതെ അതിന്റെ പ്രാധാന്യം ലോകത്തെ അറിയിക്കാതെ തന്റെ കർത്തവ്യം പൂർണമാകില്ലെന്നു രഘുറായ് പറഞ്ഞതോടെയാണ് ഒടുവിൽ മദർ തെരേസ സമ്മതം മൂളിയത്. പിറ്റേന്ന് രാവിലെ ആറ് മണിക്കു മുന്പ് എത്താനും ചിത്രമെടുക്കാനും മദർ രഘുറായിയോട് നിർദേശിക്കുകയായിരുന്നു.
മറ്റൊരു ദിവസം ഒരു സിസ്റ്റർ കുന്പസാരിക്കുന്നതിന്റെ രംഗവും പകർത്തി. ഇതു കണ്ട മറ്റൊരു സിസ്റ്റർ രഘു റായിയെ മദറിന്റെ മുന്നിൽ എത്തിച്ചു. സിസ്റ്റർമാരും മനുഷ്യജീവികളാണെന്ന അർഥത്തിലാണു താൻ ചിത്രമെടുത്തതെന്നു രഘുറായ് മദർ തെരേസയോടു പറഞ്ഞതോടെ ചി ത്രമെടുക്കാൻ സമ്മതം ലഭിക്കുകയായിരുന്നു.
1942ൽ പാക്കിസ്ഥാനിലെ പഞ്ചാബിലെ ഝാംഗിലാണു രഘുനാഥ് റായ് ചൗധരി എന്ന രഘു റായ് ജനിച്ചത്. വിഭജനകാലത്ത് ഇവരുടെ കുടുംബം ഇന്ത്യയിലെത്തി. കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ഫോട്ടോഗ്രാഫർ എസ്. പോൾ ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനാണ്. 1972ൽ രഘു റായിക്കു പദ്മശ്രീ നല്കി രാജ്യം ആദരിച്ചു.
അഞ്ച് പതിറ്റാണ്ടോളം മദർ തെരേസയുടെ ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫറാണു റായ്. 1970 മുതൽ റായിയുടെ കാമറയിലൂടെയാണു മദറിന്റെ പ്രധാന ചിത്രങ്ങൾ പുറം ലോകത്തേക്കെത്തിയത്. "സെന്റ് തെരേസ ഓഫ് കൽക്കട്ട: എ സെലിബ്രേഷൻ ഓഫ് ഹെർ ലൈഫ് ആൻഡ് ലെഗസി' എന്ന പേരിൽ മദറിന്റെ അപൂർവ ചിത്രങ്ങളും വിവരണങ്ങളും ഉൾപ്പെടുത്തി ഇറക്കുന്ന പുസ്തകത്തിലാണ് റായ് തന്റെ അനുഭവങ്ങൾ വിവരിക്കുന്നത്.
പ്രാർഥനാവേളയിൽ ചിത്രമെടുക്കുന്നത് അതിന്റെ പ്രാധാന്യത്തിൽ കുറവുവരുത്തുമെന്നും മറ്റ് സിസ്റ്റർമാർക്ക് അതൊരു ശല്യമാകുമെന്നതിനാലാണ് മദർ അനുവദിക്കാതിരുന്നത്. ക്രിസ്തുവിനോടു പ്രാർഥിക്കുന്ന മദറിന്റെ ചിത്രമില്ലാതെ അതിന്റെ പ്രാധാന്യം ലോകത്തെ അറിയിക്കാതെ തന്റെ കർത്തവ്യം പൂർണമാകില്ലെന്നു രഘുറായ് പറഞ്ഞതോടെയാണ് ഒടുവിൽ മദർ തെരേസ സമ്മതം മൂളിയത്. പിറ്റേന്ന് രാവിലെ ആറ് മണിക്കു മുന്പ് എത്താനും ചിത്രമെടുക്കാനും മദർ രഘുറായിയോട് നിർദേശിക്കുകയായിരുന്നു.
മറ്റൊരു ദിവസം ഒരു സിസ്റ്റർ കുന്പസാരിക്കുന്നതിന്റെ രംഗവും പകർത്തി. ഇതു കണ്ട മറ്റൊരു സിസ്റ്റർ രഘു റായിയെ മദറിന്റെ മുന്നിൽ എത്തിച്ചു. സിസ്റ്റർമാരും മനുഷ്യജീവികളാണെന്ന അർഥത്തിലാണു താൻ ചിത്രമെടുത്തതെന്നു രഘുറായ് മദർ തെരേസയോടു പറഞ്ഞതോടെ ചി ത്രമെടുക്കാൻ സമ്മതം ലഭിക്കുകയായിരുന്നു.
1942ൽ പാക്കിസ്ഥാനിലെ പഞ്ചാബിലെ ഝാംഗിലാണു രഘുനാഥ് റായ് ചൗധരി എന്ന രഘു റായ് ജനിച്ചത്. വിഭജനകാലത്ത് ഇവരുടെ കുടുംബം ഇന്ത്യയിലെത്തി. കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ഫോട്ടോഗ്രാഫർ എസ്. പോൾ ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനാണ്. 1972ൽ രഘു റായിക്കു പദ്മശ്രീ നല്കി രാജ്യം ആദരിച്ചു.