ന്യൂഡൽഹി: വീട്ടിൽ ശൗചാലയം നിർമിച്ചു നൽകാത്തതിനെത്തുടർന്നു രാജസ്ഥാൻ യുവതിക്കു കോടതി വിവാഹമോചനം അനുവദിച്ചു. വീട്ടിൽ ശൗചാലയം ഇല്ലാത്തതിനാൽ വിവാഹമോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 2015ൽ യുവതി കുടുംബകോടതിയെ സമീപിക്കുകയായിരുന്നു.
2011ലാണു വിവാഹം കഴിഞ്ഞതെന്നും എന്നാൽ ഇതുവരെ ഭർത്താവ് ശൗചാലയം നിർമിച്ചു നൽകിയില്ലെന്നും യുവതി കോടതിയെ ധരിപ്പിച്ചു. പ്രാഥമികകൃത്യങ്ങളടക്കം നിര്‍വഹിക്കാന്‍ രാത്രിയാകേണ്ട സ്ഥിതിയാണെന്നും യുവതി പറയുന്നു. വീട്ടിൽ ശൗചാലയം നിർമിക്കണമെന്ന തന്റെ ആവശ്യം ഭർത്താവ് പരിഗണിച്ചില്ലെന്നും യുവതി കോടതിയെ അറിയിച്ചിരുന്നു.
മദ്യവും സിഗരറ്റും മൊബൈല്‍ ഫോണുകളും വാങ്ങാന്‍ നമ്മൾ ധാരാളം പണം ചെലവഴിക്കുന്നുണ്ട്. എന്നാൽ വീട്ടുകാരുടെ അഭിമാനം സംരക്ഷിക്കാന്‍ നമ്മൾ തയാറാകുന്നുല്ലെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം നടപടികള്‍ സ്ത്രീകളുടെ അന്തസിന് നേരെയുള്ള ക്രൂരതയാണെന്നും കോടതി വ്യക്തമാക്കി. ഇതേതുടർന്നാണ് യുവതിക്കു കോടതി വിവാഹമോചനം അനുവദിച്ചത്.
2011ലാണു വിവാഹം കഴിഞ്ഞതെന്നും എന്നാൽ ഇതുവരെ ഭർത്താവ് ശൗചാലയം നിർമിച്ചു നൽകിയില്ലെന്നും യുവതി കോടതിയെ ധരിപ്പിച്ചു. പ്രാഥമികകൃത്യങ്ങളടക്കം നിര്‍വഹിക്കാന്‍ രാത്രിയാകേണ്ട സ്ഥിതിയാണെന്നും യുവതി പറയുന്നു. വീട്ടിൽ ശൗചാലയം നിർമിക്കണമെന്ന തന്റെ ആവശ്യം ഭർത്താവ് പരിഗണിച്ചില്ലെന്നും യുവതി കോടതിയെ അറിയിച്ചിരുന്നു.
മദ്യവും സിഗരറ്റും മൊബൈല്‍ ഫോണുകളും വാങ്ങാന്‍ നമ്മൾ ധാരാളം പണം ചെലവഴിക്കുന്നുണ്ട്. എന്നാൽ വീട്ടുകാരുടെ അഭിമാനം സംരക്ഷിക്കാന്‍ നമ്മൾ തയാറാകുന്നുല്ലെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം നടപടികള്‍ സ്ത്രീകളുടെ അന്തസിന് നേരെയുള്ള ക്രൂരതയാണെന്നും കോടതി വ്യക്തമാക്കി. ഇതേതുടർന്നാണ് യുവതിക്കു കോടതി വിവാഹമോചനം അനുവദിച്ചത്.