റായ്പുർ: ഛത്തീസ്ഗഡിൽ സർക്കാർ നിയന്ത്രണത്തിലുള്ള മൂന്നു പശു സംരക്ഷണ കേന്ദ്രങ്ങളിൽ ഒരാഴ്ചയ്ക്കുള്ളിൽ 173 പശുക്കൾ ചത്തതിനെത്തുടർന്ന് രണ്ട് ഡെപ്യൂട്ടി ഡയറക്ടർമാർ ഉൾപ്പെടെ ഒന്പത് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഗോശാലകളിലൊന്നു ബിജെപിയുടെ പ്രാദേശിക നേതാവിന്റേതാണ്.
മൂന്നു ഗോശാലകളിലായി 173 പശുക്കൾ ചത്തതായി ഛത്തീസ്ഗഡ് രാജ്യ ഗോ സേവ ആയോഗ് ചെയർമാൻ ബിഷേഷർ പട്ടേൽ പറഞ്ഞു. സർക്കാർ നിയന്ത്രണത്തിലുള്ള ഗോശാലയിലാണ് ഈ ദുരന്തം ഉണ്ടായിരിക്കുന്നതെന്നത് ഗൗരവകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നു ഗോശാലകളിലായി 173 പശുക്കൾ ചത്തതായി ഛത്തീസ്ഗഡ് രാജ്യ ഗോ സേവ ആയോഗ് ചെയർമാൻ ബിഷേഷർ പട്ടേൽ പറഞ്ഞു. സർക്കാർ നിയന്ത്രണത്തിലുള്ള ഗോശാലയിലാണ് ഈ ദുരന്തം ഉണ്ടായിരിക്കുന്നതെന്നത് ഗൗരവകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.