ബംഗളൂരു: അടുത്ത വർഷം കർണാടകയിൽ നടക്കാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് അധികാരം നിലനിർത്തുമെന്ന് പ്രീ-പോൾ സർവേ. സി-ഫോർ നടത്തിയ സർവേയിലാണ് കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുമെന്നു പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 19നും ഈമാസം 10നുമിടയിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സർവേ നടത്തിയത്.
സർവേപ്രകാരം 225 അംഗ നിയമസഭയിൽ കോണ്‍ഗ്രസിന് 120 മുതൽ 132 വരെ സീറ്റുകൾ ലഭിക്കാം. ബിജെപി 60 മുതൽ 72 വരെ സീറ്റുകളും ജെഡി-എസ് 24 മുതൽ 30 വരെ സീറ്റുകളും മറ്റുള്ളവർ ഒന്നുമുതൽ ആറുവരെയും സീറ്റുകൾ നേടാമെന്നും അഭിപ്രായമുണ്ട്. നിലവിൽ സിദ്ധരാമയ്യ നേതൃത്വം നൽകുന്ന കോണ്‍ഗ്രസ് സർക്കാരിന് 122 സീറ്റാണുള്ളത്. കേവലഭൂരിപക്ഷത്തിന് 113 സീറ്റ് മതി.
സർവേപ്രകാരം 225 അംഗ നിയമസഭയിൽ കോണ്‍ഗ്രസിന് 120 മുതൽ 132 വരെ സീറ്റുകൾ ലഭിക്കാം. ബിജെപി 60 മുതൽ 72 വരെ സീറ്റുകളും ജെഡി-എസ് 24 മുതൽ 30 വരെ സീറ്റുകളും മറ്റുള്ളവർ ഒന്നുമുതൽ ആറുവരെയും സീറ്റുകൾ നേടാമെന്നും അഭിപ്രായമുണ്ട്. നിലവിൽ സിദ്ധരാമയ്യ നേതൃത്വം നൽകുന്ന കോണ്‍ഗ്രസ് സർക്കാരിന് 122 സീറ്റാണുള്ളത്. കേവലഭൂരിപക്ഷത്തിന് 113 സീറ്റ് മതി.