ന്യൂഡൽഹി: ജൂലൈയിലെ ഇടപാടുകളുടെ ചരക്കുസേവന നികുതി (ജിഎസ്ടി) അടയ്ക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 25-ലേക്കു നീട്ടി. ഇന്നായിരുന്നു പഴയ അറിയിപ്പ് പ്രകാരം അവസാന തീയതി. റിട്ടേൺ ഫയലിംഗിലുണ്ടായ സാങ്കേതിക തടസങ്ങൾ പരിഗണിച്ചാണ് തീയതി നീട്ടിയത്.
ട്രാൻസിഷണൽ ക്രെഡിറ്റ് ഉപയോഗപ്പെടുത്തുന്നില്ലാത്തവർ റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് 25 ആക്കി. ട്രാൻസിഷണൽ ക്രെഡിറ്റ് ഉപയോഗിക്കുന്നവർ ഓഗസ്റ്റ് 28-നകം റിട്ടേൺ ഫയൽ ചെയ്താൽ മതി.
ജിഎസ്ടി കൗൺസിലിനു കീഴിലുള്ള ജിഎസ്ടി നടപ്പാക്കൽ കമ്മിറ്റിയാണ് തീയതി മാറ്റിയതെന്നു ധനമന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.
ചരക്കുസേവന നികുതിഅടയ്ക്കുന്നതിന് ഇന്നലെ വൻ തിരക്ക് വന്നതോടെ സർക്കാരിന്റെ കംപ്യൂട്ടർ സെർവറുകൾ പണിമുടക്കി. അധികഭാരം വന്നതുമൂലം സെർവർ ജാമായതാണ് കാരണം.
ഇതുമൂലം റിട്ടേണ്‍ ഫയൽ ചെയ്യാനോ നികുതി അടയ്ക്കാനോ കഴിയാതെ വ്യാപാരികളും അക്കൗണ്ടന്റുമാരും വലഞ്ഞു.
ട്രാൻസിഷണൽ ക്രെഡിറ്റ് ഉപയോഗപ്പെടുത്തുന്നില്ലാത്തവർ റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് 25 ആക്കി. ട്രാൻസിഷണൽ ക്രെഡിറ്റ് ഉപയോഗിക്കുന്നവർ ഓഗസ്റ്റ് 28-നകം റിട്ടേൺ ഫയൽ ചെയ്താൽ മതി.
ജിഎസ്ടി കൗൺസിലിനു കീഴിലുള്ള ജിഎസ്ടി നടപ്പാക്കൽ കമ്മിറ്റിയാണ് തീയതി മാറ്റിയതെന്നു ധനമന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.
ചരക്കുസേവന നികുതിഅടയ്ക്കുന്നതിന് ഇന്നലെ വൻ തിരക്ക് വന്നതോടെ സർക്കാരിന്റെ കംപ്യൂട്ടർ സെർവറുകൾ പണിമുടക്കി. അധികഭാരം വന്നതുമൂലം സെർവർ ജാമായതാണ് കാരണം.
ഇതുമൂലം റിട്ടേണ്‍ ഫയൽ ചെയ്യാനോ നികുതി അടയ്ക്കാനോ കഴിയാതെ വ്യാപാരികളും അക്കൗണ്ടന്റുമാരും വലഞ്ഞു.