+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോരഖ്പുർ ഉല്ലാസകേന്ദ്രമല്ലെന്നു രാഹുലിനോട് ആദിത്യനാഥ്

ഗോരഖ്പുർ: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരേ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഗോരഖ്പുർ ഉല്ലാസകേന്ദ്രമല്ലെന്നു രാഹുലിനോട് ആദിത്യനാഥ്
ഗോരഖ്പുർ: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരേ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡൽഹിയിൽ ഇരിക്കുന്ന യുവരാജാവിന് (രാഹുൽ) സന്ദർശിച്ചു മടങ്ങാനുള്ള വിനോദസഞ്ചാര കേന്ദ്രമല്ല ഗോരഖ്പുർ എന്ന് ആദിത്യനാഥ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ഗോരഖ്പുരിലെ ബിആർഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവവായു ലഭിക്കാതെ മരിച്ച പിഞ്ചുകുട്ടികളുടെ വീടുകളിൽ രാഹുൽ സന്ദർശനം നടത്തിയതോടെയാണ് ആദിത്യനാഥ് ഇങ്ങനെ പ്രസ്താവന നടത്തി യത്.

ബിആർഡി മെഡിക്കൽ കോളജിൽ 71 കുട്ടികളുടെ മരണത്തോടെ പ്രതിരോധത്തിലായ ആദിത്യനാഥ് ഉത്തർപ്രദേശ് ശുചിത്വ മിഷൻ പരിപാടിയുടെ ഉദ്ഘാടനത്തിനായി ജില്ലയിൽ എത്തിയപ്പോഴാണു രാഹുലിനെതിരേ വിമർശനമുന്നയിച്ചത്.

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും ആദിത്യനാഥ് ശക്തമായി വിമർശിച്ചു. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിൽ വിറളിപൂണ്ടാണ് ആദിത്യനാഥിന്‍റെ അടിസ്ഥാന രഹിതമായ പ്രതികരണത്തിനു കാരണം എന്നു സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രാജ് ബാബർ പ്രതികരിച്ചു. കുട്ടികളുടെ മരണത്തിൽ ഒരു നടപടിയും സ്വീകരിക്കാത്ത ആദിത്യനാഥ് ശ്രദ്ധതിരിച്ചു വിടാനുള്ള ശ്രമമാണു നടത്തുന്നത്. ദുരന്തം തളർത്തിയ പാവപ്പെട്ടവരെ കാണാനും അവർക്ക് ആശ്വാസം പകരാനുമാണു രാഹുൽ ഗോരഖ്പുരിൽ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുലിനൊപ്പം രാജ് ബാബർ, മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, ആർ.പി.എൻ. സിംഗ് തുടങ്ങിയവരും മരിച്ച കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി.