പാട്ന: ജെഡി-യു അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ്കുമാറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ജെഡി-യു പ്രവർത്തകർ എൻഡിഎയിൽ ചേർന്നതിനു പിന്നാലെ തുറന്ന പോരിനു വഴിതുറന്നു ശരദ് യാദവ്.
വിശാല മതേതരസഖ്യം തകർന്നതിൽ ദുഃഖമുണ്ടെന്നു പറഞ്ഞ യാദവ്, രാജ്യത്തെ പ്രമുഖ പ്രതിപക്ഷമായി ശക്തമായി തിരിച്ചുവരുമെന്നും കൂട്ടിച്ചേർത്തു.
ജനങ്ങൾ തെരഞ്ഞെടുത്ത വിശാലസഖ്യം അഞ്ചു വർഷം ഭരിക്കുമെന്നത് അവർക്കു നല്കിയ ഉറപ്പാണ്. അതാണു ലംഘിക്കപ്പെട്ടിരിക്കുന്നത്. തന്റെ യുദ്ധം ഏതെങ്കിലും വ്യക്തിക്കെതിരേയല്ലെന്നും രാജ്യം പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഈ അവസരത്തിൽ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കപ്പെടാൻ വേണ്ടിയാണെന്നും ശരദ് യാദവ് കൂട്ടിച്ചേർത്തു. ജെഡി-യു രൂപവത്കരിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച തന്നോട് ദേശീയ എക്സിക്യൂട്ടീവിൽ പങ്കെടുക്കരുതെന്നും പുറത്തുപോകണമെന്നുമാണ് അവർ ആജ്ഞാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിശാല മതേതരസഖ്യം തകർന്നതിൽ ദുഃഖമുണ്ടെന്നു പറഞ്ഞ യാദവ്, രാജ്യത്തെ പ്രമുഖ പ്രതിപക്ഷമായി ശക്തമായി തിരിച്ചുവരുമെന്നും കൂട്ടിച്ചേർത്തു.
ജനങ്ങൾ തെരഞ്ഞെടുത്ത വിശാലസഖ്യം അഞ്ചു വർഷം ഭരിക്കുമെന്നത് അവർക്കു നല്കിയ ഉറപ്പാണ്. അതാണു ലംഘിക്കപ്പെട്ടിരിക്കുന്നത്. തന്റെ യുദ്ധം ഏതെങ്കിലും വ്യക്തിക്കെതിരേയല്ലെന്നും രാജ്യം പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഈ അവസരത്തിൽ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കപ്പെടാൻ വേണ്ടിയാണെന്നും ശരദ് യാദവ് കൂട്ടിച്ചേർത്തു. ജെഡി-യു രൂപവത്കരിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച തന്നോട് ദേശീയ എക്സിക്യൂട്ടീവിൽ പങ്കെടുക്കരുതെന്നും പുറത്തുപോകണമെന്നുമാണ് അവർ ആജ്ഞാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.