ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ അനുയായിയും കോണ്‍ഗ്രസ് ഏകോപന സെന്റർ അംഗവുമായ ആശിഷ് കുൽക്കർണി രാജിവച്ചു. കോണ്‍ഗ്രസിൽ സ്വജനപക്ഷപാതവും പണാധിപത്യവും ഫ്യൂഡൽ ചിന്താഗതിയും കൂടിവരുകയാണെന്ന് രാഹുലിനയച്ച രാജിക്കത്തിൽ ആശിഷ് ആരോപിച്ചു.
ചെറുപ്പക്കാരായ പ്രവർത്തകർക്ക് പ്രതീക്ഷയും അവസരവും നൽകാൻ പാർട്ടി നേതൃത്വത്തിനു കഴിയുന്നില്ല. പുതിയ നേതാക്കളും പുതിയ ആശയങ്ങളും പാർട്ടിയിൽ കടന്നുവരാൻ മുതിർന്ന നേതാക്കൾ അനുവദിക്കുന്നില്ല. സംഘടനാപരമായി വലിയ പിഴവുകളാണ് പാർട്ടിയിൽ സംഭവിക്കുന്നതെന്നും മഹാരാഷ്ട്രയിൽനിന്നുള്ള ആശിഷ് കുൽക്കർണി കത്തിൽ പറയുന്നു.
തീവ്ര ഹിന്ദുത്വ- ഇടത് പ്രത്യയശാസ്ത്രങ്ങൾക്കിടയിൽ കാലങ്ങളായി കോണ്‍ഗ്രസ് സ്വീകരിച്ചുവന്നിരുന്ന മധ്യമാർഗത്തിൽ നിന്ന് പാർട്ടി പിൻവാങ്ങിയെന്നും ആശിഷ് ആരോപിച്ചു. ഇടതുപാർട്ടികളെ പോലെ ഹിന്ദുവിരുദ്ധ പാർട്ടിയായി പരിഗണിക്കപ്പെടുന്ന നിലയാണിപ്പോളെന്നുംആശിഷ് പറയുന്നു.
ചെറുപ്പക്കാരായ പ്രവർത്തകർക്ക് പ്രതീക്ഷയും അവസരവും നൽകാൻ പാർട്ടി നേതൃത്വത്തിനു കഴിയുന്നില്ല. പുതിയ നേതാക്കളും പുതിയ ആശയങ്ങളും പാർട്ടിയിൽ കടന്നുവരാൻ മുതിർന്ന നേതാക്കൾ അനുവദിക്കുന്നില്ല. സംഘടനാപരമായി വലിയ പിഴവുകളാണ് പാർട്ടിയിൽ സംഭവിക്കുന്നതെന്നും മഹാരാഷ്ട്രയിൽനിന്നുള്ള ആശിഷ് കുൽക്കർണി കത്തിൽ പറയുന്നു.
തീവ്ര ഹിന്ദുത്വ- ഇടത് പ്രത്യയശാസ്ത്രങ്ങൾക്കിടയിൽ കാലങ്ങളായി കോണ്‍ഗ്രസ് സ്വീകരിച്ചുവന്നിരുന്ന മധ്യമാർഗത്തിൽ നിന്ന് പാർട്ടി പിൻവാങ്ങിയെന്നും ആശിഷ് ആരോപിച്ചു. ഇടതുപാർട്ടികളെ പോലെ ഹിന്ദുവിരുദ്ധ പാർട്ടിയായി പരിഗണിക്കപ്പെടുന്ന നിലയാണിപ്പോളെന്നുംആശിഷ് പറയുന്നു.