ഗോഹട്ടി: ആസാമിൽ കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ കാസിരംഗ നാഷണൽ പാർക്കിലെ 225 മൃഗങ്ങൾ ചത്തു. പാർക്ക് അധികൃതരാണ് ഇക്കാര്യം പത്രക്കുറിപ്പിൽ അറിയിച്ചത്. പാർക്കിന്റെ 30 ശതമാനം ഇപ്പോഴും വെള്ളത്തിനടിയിലാണ്.
ഈ മാസം തുടക്കത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ പാർക്കിന്റെ 70 ശതമാനവും വെള്ളത്തിൽ മുങ്ങിയിരുന്നു. 105 മൃഗങ്ങളാണ് ഈ ഘട്ടത്തിൽ ചത്തതെന്നു പാർക്ക് ഡയറക്ടർ സത്യേന്ദ്ര സിംഗ് അറിയിച്ചു. 178 മാനുകൾ, 15 കാണ്ടാമൃഗങ്ങൾ, നാല് ആനകൾ, ഒരു കടുവ എന്നിവ ചത്തവയിൽ ഉൾപ്പെടുന്നു. 2012ൽ മഴക്കെടുതിയിൽ കാസിരംഗ പാർക്കിലെ 793 മൃഗങ്ങൾ ചത്തിരുന്നു.
ഈ മാസം തുടക്കത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ പാർക്കിന്റെ 70 ശതമാനവും വെള്ളത്തിൽ മുങ്ങിയിരുന്നു. 105 മൃഗങ്ങളാണ് ഈ ഘട്ടത്തിൽ ചത്തതെന്നു പാർക്ക് ഡയറക്ടർ സത്യേന്ദ്ര സിംഗ് അറിയിച്ചു. 178 മാനുകൾ, 15 കാണ്ടാമൃഗങ്ങൾ, നാല് ആനകൾ, ഒരു കടുവ എന്നിവ ചത്തവയിൽ ഉൾപ്പെടുന്നു. 2012ൽ മഴക്കെടുതിയിൽ കാസിരംഗ പാർക്കിലെ 793 മൃഗങ്ങൾ ചത്തിരുന്നു.