ന്യൂഡൽഹി: ബിഹാർ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 153 ആയി. 17 ജില്ലകളിലായി ഒരു കോടിയിലധികം ജനങ്ങളാണ് പ്രളയക്കെടുതി അനുഭവിക്കുന്നതെന്നു ദേശീയ ദുരന്തനിവാരണസേന അറിയിച്ചു. ദുരന്ത നിവാരണ സേനയെ കൂടാതെ പട്ടാളവും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
ആറു ജില്ലകളിലുള്ള 300 പേരെ സേന സുരക്ഷാ സ്ഥാനങ്ങളിലെത്തിച്ചു. വടക്കൻ ജില്ലകളെയാണു പ്രളയം സാരമായി ബാധിച്ചത്. നേപ്പാൾ അതിർത്തിയോടു ചേർന്ന് 105 ഗ്രാമങ്ങൾ ഭാഗികമായും 35 ഗ്രാമങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി.
ആറു ജില്ലകളിലുള്ള 300 പേരെ സേന സുരക്ഷാ സ്ഥാനങ്ങളിലെത്തിച്ചു. വടക്കൻ ജില്ലകളെയാണു പ്രളയം സാരമായി ബാധിച്ചത്. നേപ്പാൾ അതിർത്തിയോടു ചേർന്ന് 105 ഗ്രാമങ്ങൾ ഭാഗികമായും 35 ഗ്രാമങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി.