വാഷിംഗ്ടൺ ഡിസി: വൈറ്റ്ഹൗസിലെ മുഖ്യ തന്ത്ര ഉപദേഷ്ടാവ് സ്റ്റീവ് ബാനനെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്താക്കി. ട്രംപിന്റെ പ്രത്യേക ഉപദേഷ്ടാവ് കാൾ ഇകാൻ രാജിവച്ചൊഴിയുകയും ചെയ്തു.
തീവ്രദേശീയവാദനിലപാടുകൾ പുലർത്തുന്ന ബാനൻ ട്രംപിന്റെ തെരഞ്ഞെടുപ്പു വിജയത്തിന്റെ മുഖ്യ ശിൽപിയായിരുന്നു. ബാനനും വൈറ്റ്ഹൗസിലെ മറ്റ് ഉദ്യോഗസ്ഥരുമായുള്ള തമ്മിൽതല്ല് അസഹ്യമായ പശ്ചാത്തലത്തിലാണ് പുറത്താക്കലെന്നു റിപ്പോർട്ട് ചെയ്യപ്പെടുന്നു. ശതകോടീശ്വരനായ കാൾ ഇകാൻ പദവി ബിസിനസ് നേട്ടങ്ങൾക്കുപയോഗിക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സ്ഥാനം ഒഴിഞ്ഞത്.
അടുത്തിടെ ഒരു മാഗസിനു നല്കിയ അഭിമുഖത്തിൽ വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥർക്കെതിരേ ബാനൻ പരസ്യമായി ശബ്ദമുയർത്തിയിരുന്നു. ഇതിനു പിന്നാലെ തമ്മിൽതല്ല് അവസാനിപ്പിക്കാൻ നടപടി എടുക്കണമെന്ന് അടുത്തിടെ നിയമിതനായ ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലിക്ക് ട്രംപ് നിർദ്ദേശം നല്കി.
ജോൺ കെല്ലിയുടെ വഴിയേ കാര്യങ്ങൾ നീങ്ങുന്നതിന്റെ വ്യക്തമായ സൂചനയാണു ബാനന്റെ ഒഴിവാക്കൽ.
വിർജീനിയയിലെ ഷാർലറ്റ്സ്വിൽ നഗരത്തിലുണ്ടായ വംശീയലഹളയെപ്പറ്റി ട്രംപ് നടത്തിയ വിവാദ പ്രസ്താവന റിപബ്ലിക്കൻ പാർട്ടിയിൽനിന്നുപോലും കടുത്ത വിമർശനത്തിനിടയാക്കിയിരുന്നു. വെള്ളക്കാരുടെ മേധാവിത്വത്തിനും ജൂതവിരുദ്ധതയ്ക്കും വേണ്ടി വാദിക്കുന്ന ബാനനെ പുറത്താക്കണമെന്ന ആവശ്യം ഇതിനുപിന്നാലെ ശക്തമായിരുന്നു.
അറുപത്തിമൂന്നുകാരനായ ബാനൻ മുൻ നേവി ഓഫീസറും ഹോളിവുഡ് സിനിമാ നിർമാതാവും വ്യവസായിയുമാണ്. അമേരിക്ക ആദ്യം എന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പു വിജയത്തിൽ മുഖ്യ പങ്കുവഹിച്ച ബാനനെ ട്രംപ് അമേരിക്കയുടെ സുരക്ഷാ ഉപദേഷ്ടാക്കളിൽ ഒരാളായി നിയമിച്ചുവെങ്കിലും എതിർപ്പുകളുടെ പശ്ചാത്തലത്തിൽ മാറ്റിയിരുന്നു.
ബാനനെ പുറത്താക്കിയതോടെ ട്രംപും റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിൽ അയവുണ്ടാകും. കോൺഗ്രസിലെ ഇരു സഭകളിലും പാർട്ടിക്കു ഭൂരിപക്ഷമുണ്ടെങ്കിലും അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പല ബില്ലുകളും പാസാക്കാനാവാത്ത അവസ്ഥ നിലനിൽക്കുന്നു. ബാനനെ പുറത്താക്കിയതിനെ പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ സ്വാഗതം ചെയ്തു.
തന്റെ ദീർഘകാല സുഹൃത്തായ കാൾ ഇകാനെ ഡിസംബറിലാണ് ട്രംപ് പ്രത്യേക ഉപദേഷ്ടാവായി നിയമിച്ചത്. എണ്ണ ശുദ്ധീകരണ കന്പനിയായ സിവിആർ എനർജിയുടെ മേധാവിയാണ് ഇദ്ദേഹം. പ്രസിഡന്റിന്റെ ഉപദേഷ്ടാവെന്ന പദവി തന്റെ കന്പനിയുടെ നേട്ടത്തിന് ഉപയോഗിച്ചതായി ആരോപണം ഉയർന്നു. രാജിവച്ചതിനുശേഷം ഇതെല്ലാം നിഷേധിച്ച് അദ്ദേഹം പ്രസ്താവന ഇറക്കി.
തീവ്രദേശീയവാദനിലപാടുകൾ പുലർത്തുന്ന ബാനൻ ട്രംപിന്റെ തെരഞ്ഞെടുപ്പു വിജയത്തിന്റെ മുഖ്യ ശിൽപിയായിരുന്നു. ബാനനും വൈറ്റ്ഹൗസിലെ മറ്റ് ഉദ്യോഗസ്ഥരുമായുള്ള തമ്മിൽതല്ല് അസഹ്യമായ പശ്ചാത്തലത്തിലാണ് പുറത്താക്കലെന്നു റിപ്പോർട്ട് ചെയ്യപ്പെടുന്നു. ശതകോടീശ്വരനായ കാൾ ഇകാൻ പദവി ബിസിനസ് നേട്ടങ്ങൾക്കുപയോഗിക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സ്ഥാനം ഒഴിഞ്ഞത്.
അടുത്തിടെ ഒരു മാഗസിനു നല്കിയ അഭിമുഖത്തിൽ വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥർക്കെതിരേ ബാനൻ പരസ്യമായി ശബ്ദമുയർത്തിയിരുന്നു. ഇതിനു പിന്നാലെ തമ്മിൽതല്ല് അവസാനിപ്പിക്കാൻ നടപടി എടുക്കണമെന്ന് അടുത്തിടെ നിയമിതനായ ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലിക്ക് ട്രംപ് നിർദ്ദേശം നല്കി.
ജോൺ കെല്ലിയുടെ വഴിയേ കാര്യങ്ങൾ നീങ്ങുന്നതിന്റെ വ്യക്തമായ സൂചനയാണു ബാനന്റെ ഒഴിവാക്കൽ.
വിർജീനിയയിലെ ഷാർലറ്റ്സ്വിൽ നഗരത്തിലുണ്ടായ വംശീയലഹളയെപ്പറ്റി ട്രംപ് നടത്തിയ വിവാദ പ്രസ്താവന റിപബ്ലിക്കൻ പാർട്ടിയിൽനിന്നുപോലും കടുത്ത വിമർശനത്തിനിടയാക്കിയിരുന്നു. വെള്ളക്കാരുടെ മേധാവിത്വത്തിനും ജൂതവിരുദ്ധതയ്ക്കും വേണ്ടി വാദിക്കുന്ന ബാനനെ പുറത്താക്കണമെന്ന ആവശ്യം ഇതിനുപിന്നാലെ ശക്തമായിരുന്നു.
അറുപത്തിമൂന്നുകാരനായ ബാനൻ മുൻ നേവി ഓഫീസറും ഹോളിവുഡ് സിനിമാ നിർമാതാവും വ്യവസായിയുമാണ്. അമേരിക്ക ആദ്യം എന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പു വിജയത്തിൽ മുഖ്യ പങ്കുവഹിച്ച ബാനനെ ട്രംപ് അമേരിക്കയുടെ സുരക്ഷാ ഉപദേഷ്ടാക്കളിൽ ഒരാളായി നിയമിച്ചുവെങ്കിലും എതിർപ്പുകളുടെ പശ്ചാത്തലത്തിൽ മാറ്റിയിരുന്നു.
ബാനനെ പുറത്താക്കിയതോടെ ട്രംപും റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിൽ അയവുണ്ടാകും. കോൺഗ്രസിലെ ഇരു സഭകളിലും പാർട്ടിക്കു ഭൂരിപക്ഷമുണ്ടെങ്കിലും അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പല ബില്ലുകളും പാസാക്കാനാവാത്ത അവസ്ഥ നിലനിൽക്കുന്നു. ബാനനെ പുറത്താക്കിയതിനെ പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ സ്വാഗതം ചെയ്തു.
തന്റെ ദീർഘകാല സുഹൃത്തായ കാൾ ഇകാനെ ഡിസംബറിലാണ് ട്രംപ് പ്രത്യേക ഉപദേഷ്ടാവായി നിയമിച്ചത്. എണ്ണ ശുദ്ധീകരണ കന്പനിയായ സിവിആർ എനർജിയുടെ മേധാവിയാണ് ഇദ്ദേഹം. പ്രസിഡന്റിന്റെ ഉപദേഷ്ടാവെന്ന പദവി തന്റെ കന്പനിയുടെ നേട്ടത്തിന് ഉപയോഗിച്ചതായി ആരോപണം ഉയർന്നു. രാജിവച്ചതിനുശേഷം ഇതെല്ലാം നിഷേധിച്ച് അദ്ദേഹം പ്രസ്താവന ഇറക്കി.