വാഷിംഗ്ടൺ ഡിസി: ആഗോളവ്യാപാരരംഗത്ത് ആധിപത്യം നേടിയെടുക്കാൻ ചൈന നടത്തിയ അനതികൃത നടപടികൾക്കെതിരേ യുഎസ് അന്വേഷണം ആരംഭിച്ചു. 1974ലെ വ്യാപാര നിയമം വകുപ്പ് 301 അനുസരിച്ചാണ് യുഎസ് വ്യാപാര പ്രതിനിധി റോബർട്ട് ലൈത്തൈസർ (യുഎസ്ടിആർ) അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
മറ്റു രാജ്യങ്ങളുമായുള്ള വ്യാപാരത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ പ്രസിഡന്റിന് അധികാരം നല്കുന്ന വകുപ്പാണിത്. അന്വേഷണം ഉഭയക്ഷി ബന്ധത്തെ ബാധിക്കുമെന്ന് ചൈന മുന്നറിയിപ്പു നല്കി.
കംപ്യൂട്ടർ ശൃംഖലകളിൽ നുഴഞ്ഞുകയറി അമേരിക്കൻ കന്പനികളുടെ സാങ്കേതികവിദ്യയും കച്ചവടരഹസ്യങ്ങളും മോഷ്ടിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് ചൈനയ്ക്കെതിരേയുള്ളത്. ചൈനയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കന്പനികൾക്കുമേൽ സമ്മർദതന്ത്രങ്ങൾ പ്രയോഗിച്ച് വ്യാപാരം നിയന്ത്രിക്കുകയും സാങ്കേതികവിദ്യകൾ തട്ടിയെടുക്കുകയും ചെയ്തു. ചൈനീസ് സർക്കാരിന്റെ അറിവോടെയായിരുന്നു ഹാക്കിംഗ് അടക്കമുള്ള പ്രവർത്തനങ്ങളെന്നു പറയപ്പെടുന്നു. ഇക്കാര്യത്തിൽ യുഎസ്ടിആർ അന്വേഷണം നടത്തണമെന്ന് 14ന് പ്രസിഡന്റ് ഡോണ ൾഡ് ട്രംപ് നിർദ്ദേശിച്ചിരുന്നു.
വ്യാപാരനിയമത്തിലെ 301-ാം വകുപ്പ് 1980കളിലും 90കളിലും വ്യാപകമായി ഉപയോഗിച്ചിരുന്നു. 1995 ൽ ലോക വ്യാപാര സംഘടന നിലവിൽ വന്നശേഷം പ്രയോഗിച്ചിട്ടില്ല. ഈ വകുപ്പിൽപ്പെടുത്തി ട്രംപ് അന്വേഷണം പ്രഖ്യാപിച്ചത് വ്യാപാരമേഖലയെ ആശങ്കപ്പെടുത്തുന്നുണ്ട്. ചൈനയും അമേരിക്കയും തമ്മിൽ 64,820 കോടി ഡോളറിന്റെ വ്യാപാരമാണ് കഴിഞ്ഞവർഷം നടന്നത്. ഇതിൽ അമേരിക്കയ്ക്ക് 34,700 കോടി കമ്മിയുണ്ട്. വ്യാപാര ബന്ധം മോശമാക്കുന്ന നടപടി യുഎസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം പറഞ്ഞു.
മറ്റു രാജ്യങ്ങളുമായുള്ള വ്യാപാരത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ പ്രസിഡന്റിന് അധികാരം നല്കുന്ന വകുപ്പാണിത്. അന്വേഷണം ഉഭയക്ഷി ബന്ധത്തെ ബാധിക്കുമെന്ന് ചൈന മുന്നറിയിപ്പു നല്കി.
കംപ്യൂട്ടർ ശൃംഖലകളിൽ നുഴഞ്ഞുകയറി അമേരിക്കൻ കന്പനികളുടെ സാങ്കേതികവിദ്യയും കച്ചവടരഹസ്യങ്ങളും മോഷ്ടിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് ചൈനയ്ക്കെതിരേയുള്ളത്. ചൈനയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കന്പനികൾക്കുമേൽ സമ്മർദതന്ത്രങ്ങൾ പ്രയോഗിച്ച് വ്യാപാരം നിയന്ത്രിക്കുകയും സാങ്കേതികവിദ്യകൾ തട്ടിയെടുക്കുകയും ചെയ്തു. ചൈനീസ് സർക്കാരിന്റെ അറിവോടെയായിരുന്നു ഹാക്കിംഗ് അടക്കമുള്ള പ്രവർത്തനങ്ങളെന്നു പറയപ്പെടുന്നു. ഇക്കാര്യത്തിൽ യുഎസ്ടിആർ അന്വേഷണം നടത്തണമെന്ന് 14ന് പ്രസിഡന്റ് ഡോണ ൾഡ് ട്രംപ് നിർദ്ദേശിച്ചിരുന്നു.
വ്യാപാരനിയമത്തിലെ 301-ാം വകുപ്പ് 1980കളിലും 90കളിലും വ്യാപകമായി ഉപയോഗിച്ചിരുന്നു. 1995 ൽ ലോക വ്യാപാര സംഘടന നിലവിൽ വന്നശേഷം പ്രയോഗിച്ചിട്ടില്ല. ഈ വകുപ്പിൽപ്പെടുത്തി ട്രംപ് അന്വേഷണം പ്രഖ്യാപിച്ചത് വ്യാപാരമേഖലയെ ആശങ്കപ്പെടുത്തുന്നുണ്ട്. ചൈനയും അമേരിക്കയും തമ്മിൽ 64,820 കോടി ഡോളറിന്റെ വ്യാപാരമാണ് കഴിഞ്ഞവർഷം നടന്നത്. ഇതിൽ അമേരിക്കയ്ക്ക് 34,700 കോടി കമ്മിയുണ്ട്. വ്യാപാര ബന്ധം മോശമാക്കുന്ന നടപടി യുഎസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം പറഞ്ഞു.