മോസ്കോ: വടക്കൻ റഷ്യയിലെ സുർഗുട് നഗരത്തിൽ അക്രമി നടത്തിയ കത്തിയാക്രമണത്തിൽ ഏഴു പേർക്കു പരിക്കേറ്റു. അക്രമിയെ പോലീസ് വെടിവച്ചുകൊന്നു. തീവ്രവാദ ആക്രമണമല്ലെന്നാണു പ്രാഥമിക നിഗമനമെന്നു പോലീസ് അറിയിച്ചു. 23 വയസുള്ള പ്രദേശവാസിയാണ് അക്രമം നടത്തിയത്. ഇയാൾക്ക് മാനസിക അസാസ്ഥ്യം ഉള്ളതായി സംശയിക്കുന്നു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
ശനിയാഴ്ച രാവിലെയാണ് മുഖംമൂടി ധരിച്ച അക്രമി നഗരത്തിൽ കത്തിയുമായിറങ്ങി ആക്രമണം നടത്തിയത്. സ്ഥലത്തെത്തിയ പോലീസ് മുന്നറിയിപ്പു നല്കിയിട്ടും കീഴടങ്ങിയില്ല. തുടർന്നാണു വെടിയുതിർത്തത്.
ശനിയാഴ്ച രാവിലെയാണ് മുഖംമൂടി ധരിച്ച അക്രമി നഗരത്തിൽ കത്തിയുമായിറങ്ങി ആക്രമണം നടത്തിയത്. സ്ഥലത്തെത്തിയ പോലീസ് മുന്നറിയിപ്പു നല്കിയിട്ടും കീഴടങ്ങിയില്ല. തുടർന്നാണു വെടിയുതിർത്തത്.