ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായിരിക്കേ അനധികൃതമായി ഭൂമി പതിച്ചു നൽകിയെന്ന കേസിൽ മുതിർന്ന ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പയ്ക്കെതിരേ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) രണ്ട് എഫ്ഐആർകൂടി സമർപ്പിച്ചു.
ബംഗളൂരു നഗരത്തിലുൾപ്പെടെ ഭൂമി ദാനംചെയ്തുവെന്ന കേസിലാണ് നടപടി. യെദിയൂരപ്പയ്ക്കൊപ്പം നഗരവികസന വകുപ്പിലെ നാല് ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്. അഴിമതി നിരോധന നിയമം ഉൾപ്പെടെ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ. സ്വകാര്യസർവകലാശാലയിലെ മുൻ വൈസ്ചാൻസലറായ ഡോ.ഡി. അയ്യപ്പ നൽകിയ പരാതിയിലാണ് എസിബിയുടെ നടപടി.
ബംഗളൂരു ഡെവലപ്മെന്റ് അഥോറിറ്റിയിലെ ഭൂമി ഏറ്റെടുക്കലിനുള്ള പ്രത്യേക ഓഫീസർ ബാസവരാജേന്ദ്ര, പ്രിൻസിപ്പൽ സെക്രട്ടറി സുബിർ ഹരിസിംഗ്, അസിസ്റ്റന്റ് കമ്മിഷണർ എസ്.എൻ. ഗൗരിശങ്കർ, അസിസ്റ്റന്റ് സെക്രട്ടറി ബാസവരാജു എന്നീ ഉദ്യോഗസ്ഥരാണ് മുൻ മുഖ്യമന്ത്രിക്കൊപ്പം പ്രതിസ്ഥാനത്തുള്ളത്.
രാഷ്ട്രീയവൈരം തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ തനിക്കെതിരേ കേസെടുത്തിരിക്കുന്നതെന്നാണ് യെഡിയൂരപ്പയുടെ ആരോപണം. എന്നാൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതു നിഷേധിച്ചു. കേസെടുത്തതിൽ സർക്കാരിനു പങ്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയവൈരത്തോടെ പ്രവർത്തിക്കുന്നതു ബിജെപിയുടെ ശൈലിയാണ്. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെയും മന്ത്രിമാരുടെയും വീടുകളിൽ ആദായനികുതിവകുപ്പിനെക്കൊണ്ട് പരിശോധന നടത്തിപ്പിച്ചതിലൂടെ ബിജെപി ഇതു തെളിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൃഷ്ണാനദിയിലെ ജലനിരപ്പ് കൂടിയ അളവിൽ എത്തിയ സാഹചര്യത്തിൽ അൽമാട്ടി ജലസംഭരണിക്കുസമീപം നടന്ന പൂജയിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാരിന് രാഷ് ട്രീയവൈരം എന്നൊന്നില്ല. ജാതി-മത പ്രീണനത്തിലും താത്പര്യമില്ല. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസനം മാത്രമാണ് ലക്ഷ്യം. 2018 നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസവും സിദ്ധരാമയ്യ പ്രകടിപ്പിച്ചു. ബിജെപി എന്തൊക്കെ ചെയ്താലും കർണാടകയിലെ ജനങ്ങൾക്കു കോൺഗ്രസിനെയാണു വിശ്വാസം. വലിയ ഭൂരിപക്ഷത്തോടെ അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കും. മന്ത്രിസഭാ വികസനം ഉടൻ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡൽഹിയിൽ ഹൈക്കമാൻഡ് നേതൃത്വവുമായി ഇക്കാര്യം ചർച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂരു നഗരത്തിലുൾപ്പെടെ ഭൂമി ദാനംചെയ്തുവെന്ന കേസിലാണ് നടപടി. യെദിയൂരപ്പയ്ക്കൊപ്പം നഗരവികസന വകുപ്പിലെ നാല് ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുണ്ട്. അഴിമതി നിരോധന നിയമം ഉൾപ്പെടെ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ. സ്വകാര്യസർവകലാശാലയിലെ മുൻ വൈസ്ചാൻസലറായ ഡോ.ഡി. അയ്യപ്പ നൽകിയ പരാതിയിലാണ് എസിബിയുടെ നടപടി.
ബംഗളൂരു ഡെവലപ്മെന്റ് അഥോറിറ്റിയിലെ ഭൂമി ഏറ്റെടുക്കലിനുള്ള പ്രത്യേക ഓഫീസർ ബാസവരാജേന്ദ്ര, പ്രിൻസിപ്പൽ സെക്രട്ടറി സുബിർ ഹരിസിംഗ്, അസിസ്റ്റന്റ് കമ്മിഷണർ എസ്.എൻ. ഗൗരിശങ്കർ, അസിസ്റ്റന്റ് സെക്രട്ടറി ബാസവരാജു എന്നീ ഉദ്യോഗസ്ഥരാണ് മുൻ മുഖ്യമന്ത്രിക്കൊപ്പം പ്രതിസ്ഥാനത്തുള്ളത്.
രാഷ്ട്രീയവൈരം തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ തനിക്കെതിരേ കേസെടുത്തിരിക്കുന്നതെന്നാണ് യെഡിയൂരപ്പയുടെ ആരോപണം. എന്നാൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതു നിഷേധിച്ചു. കേസെടുത്തതിൽ സർക്കാരിനു പങ്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയവൈരത്തോടെ പ്രവർത്തിക്കുന്നതു ബിജെപിയുടെ ശൈലിയാണ്. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെയും മന്ത്രിമാരുടെയും വീടുകളിൽ ആദായനികുതിവകുപ്പിനെക്കൊണ്ട് പരിശോധന നടത്തിപ്പിച്ചതിലൂടെ ബിജെപി ഇതു തെളിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൃഷ്ണാനദിയിലെ ജലനിരപ്പ് കൂടിയ അളവിൽ എത്തിയ സാഹചര്യത്തിൽ അൽമാട്ടി ജലസംഭരണിക്കുസമീപം നടന്ന പൂജയിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാരിന് രാഷ് ട്രീയവൈരം എന്നൊന്നില്ല. ജാതി-മത പ്രീണനത്തിലും താത്പര്യമില്ല. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസനം മാത്രമാണ് ലക്ഷ്യം. 2018 നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസവും സിദ്ധരാമയ്യ പ്രകടിപ്പിച്ചു. ബിജെപി എന്തൊക്കെ ചെയ്താലും കർണാടകയിലെ ജനങ്ങൾക്കു കോൺഗ്രസിനെയാണു വിശ്വാസം. വലിയ ഭൂരിപക്ഷത്തോടെ അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കും. മന്ത്രിസഭാ വികസനം ഉടൻ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഡൽഹിയിൽ ഹൈക്കമാൻഡ് നേതൃത്വവുമായി ഇക്കാര്യം ചർച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.