പാറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ എൻഡിഎ സഖ്യത്തിന്റെ ഭാഗമായതോടെ ഐക്യജനതാ ദളിൽ ഉടലെടുത്ത അനൈക്യം പാർട്ടിയെ പിളർപ്പിലേക്കു നയിക്കുമെന്ന് ഉറപ്പായിരിക്കേ ഇന്ന് രണ്ടു നിർണായക യോഗങ്ങൾ.
നിതീഷ് കുമാറിന്റെ തീരുമാനത്തിനെതിരേ ശക്തമായി നിലകൊള്ളുന്ന പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് യാദവിന്റെ നേതൃത്വത്തിൽ ഇന്നു സമാന്തര ദേശീയ എക്സിക്യൂട്ടീവ് ചേരുകയാണ്. ഇതിനു പിന്നാലെ മുഖ്യമന്ത്രി നിതീഷ് കുമാറും യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ ശരദ് യാദവ് പങ്കെടുക്കുകയും നിതീഷ് കുമാറിനെതിരേ കടുത്ത വിമർശനം ഉയർത്തുകയും ചെയ്താൽ പാർട്ടിയിലെ പ്രതിസന്ധി രൂക്ഷമാകും.
ജനവിധിയെ അട്ടിമറിച്ച് നിതീഷ് അവസരവാദനയം സ്വീകരിക്കുകയാണെന്നാണ് ശരത് യാദവ് വിഭാഗം ആരോപിക്കുന്നു. അതേസമയം വിയോജിപ്പുള്ളവർക്ക് പാർട്ടി വിടാമെന്ന സന്ദേശമാണ് നിതീഷ്കുമാർ വിഭാഗം നൽകുന്നത്.
എന്തായാലും പാറ്റ്നയിലെ മൗര്യ ഹോട്ടലിൽ ഇന്നു ചേരാൻ നിശ്ചയിച്ച യോഗം മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിലാണ് നടത്തുന്നതെന്ന് നിതീഷ് വിഭാഗം അറിയിച്ചു.
ബിഹാറിലെ ജനങ്ങൾ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്പോൾ ആഡംബര ഹോട്ടലിൽ പാർട്ടിയുടെ യോഗം നടത്തിയെന്ന ദുഷ്പേര് ഒഴിവാക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രിയോട് അടുത്ത കേന്ദ്രങ്ങൾ വിശദീകരിക്കുന്നു.
നിതീഷ് കുമാറിന്റെ തീരുമാനത്തിനെതിരേ ശക്തമായി നിലകൊള്ളുന്ന പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് യാദവിന്റെ നേതൃത്വത്തിൽ ഇന്നു സമാന്തര ദേശീയ എക്സിക്യൂട്ടീവ് ചേരുകയാണ്. ഇതിനു പിന്നാലെ മുഖ്യമന്ത്രി നിതീഷ് കുമാറും യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ ശരദ് യാദവ് പങ്കെടുക്കുകയും നിതീഷ് കുമാറിനെതിരേ കടുത്ത വിമർശനം ഉയർത്തുകയും ചെയ്താൽ പാർട്ടിയിലെ പ്രതിസന്ധി രൂക്ഷമാകും.
ജനവിധിയെ അട്ടിമറിച്ച് നിതീഷ് അവസരവാദനയം സ്വീകരിക്കുകയാണെന്നാണ് ശരത് യാദവ് വിഭാഗം ആരോപിക്കുന്നു. അതേസമയം വിയോജിപ്പുള്ളവർക്ക് പാർട്ടി വിടാമെന്ന സന്ദേശമാണ് നിതീഷ്കുമാർ വിഭാഗം നൽകുന്നത്.
എന്തായാലും പാറ്റ്നയിലെ മൗര്യ ഹോട്ടലിൽ ഇന്നു ചേരാൻ നിശ്ചയിച്ച യോഗം മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിലാണ് നടത്തുന്നതെന്ന് നിതീഷ് വിഭാഗം അറിയിച്ചു.
ബിഹാറിലെ ജനങ്ങൾ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്പോൾ ആഡംബര ഹോട്ടലിൽ പാർട്ടിയുടെ യോഗം നടത്തിയെന്ന ദുഷ്പേര് ഒഴിവാക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രിയോട് അടുത്ത കേന്ദ്രങ്ങൾ വിശദീകരിക്കുന്നു.