ന്യൂഡൽഹി: ഇരുകൂട്ടർക്കും തൃപ്തികരമായ വിധത്തിൽ ഡോ കലാ സംഘർഷം പരിഹരിക്കാൻ ശ്രമം തുടരുമെന്ന് ഇന്ത്യ. സുഗമമായ ഉഭയകക്ഷിബന്ധത്തിനു സംഘർഷരഹിത അതിർത്തി അനിവാര്യമാണെന്നു വിദേശകാര്യ വക്താവ് രവീഷ്കുമാർ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഓഗസ്റ്റ് 15ന് ലഡാക് അതിർത്തിയിൽ ഇന്ത്യ-ചൈനാ സൈനികർ തമ്മിലുണ്ടായതുപോലുള്ള സംഘർഷങ്ങൾ ഇരുകൂട്ടർക്കും നല്ലതല്ല. സംഘർഷത്തെ തുടർന്ന് സേനാപ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടത്തി.
ആസാമിലും ബിഹാറിലും പ്രളയമുണ്ടായപ്പോൾ കാലാവസ്ഥാ വിവരങ്ങൾ ചൈന ഇന്ത്യയുമായി പങ്കുവച്ചില്ലെന്നും വക്താവ് അറിയിച്ചു. എന്നാൽ ഇതിന് ഡോ ക ലാ സംഘർഷവുമായി ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 15ന് ലഡാക് അതിർത്തിയിൽ ഇന്ത്യ-ചൈനാ സൈനികർ തമ്മിലുണ്ടായതുപോലുള്ള സംഘർഷങ്ങൾ ഇരുകൂട്ടർക്കും നല്ലതല്ല. സംഘർഷത്തെ തുടർന്ന് സേനാപ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടത്തി.
ആസാമിലും ബിഹാറിലും പ്രളയമുണ്ടായപ്പോൾ കാലാവസ്ഥാ വിവരങ്ങൾ ചൈന ഇന്ത്യയുമായി പങ്കുവച്ചില്ലെന്നും വക്താവ് അറിയിച്ചു. എന്നാൽ ഇതിന് ഡോ ക ലാ സംഘർഷവുമായി ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.