ലക്നോ: ഗോരഖ്പുരിലെ ബിആർഡി ആശുപത്രിയിൽ കുഞ്ഞുങ്ങൾ കൂട്ടത്തോടെ മരിച്ച സംഭവത്തിൽ യുപി സർക്കാരിന്റെ വീഴ്ചയെ ചോദ്യംചെയ്തുള്ള പൊതുതാത്പര്യ ഹർജികളിൽ അലഹാബാദ് ഹൈക്കോടതി സംസ്ഥാന സർക്കാരിനു നോട്ടീസ് അയച്ചു.
അലഹബാദ് ഹൈക്കോടതിയിലും ഹൈക്കോടതിയുടെ ലക്നോ ബെഞ്ചിലുമായിരുന്നു വ്യത്യസ്ത ഹർജികൾ സമർപ്പിക്കപ്പെട്ടത്. രണ്ടു കേസിലും സംസ്ഥാന സർക്കാരിന് ഹൈക്കോടതി വെവ്വേറെ നോട്ടീസുകൾ അയച്ചു. ജപ്പാൻജ്വരം പൂർണമായും തുടച്ചുനീക്കാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ 29നകം ആരോഗ്യവകുപ്പ് വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റീസ് ഡി.ബി. ബോസ്ലേ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് സർക്കാരിനോടു നിർദേശിച്ചു.
സമാനമായ മറ്റൊരു ഹർജി പരിഗണിച്ച ഹൈക്കോടതിയുടെ ലക്നോ ബെഞ്ച് ആറാഴ്ചയ്ക്കകം മറുപടി നല്‍കാനാണു നിർദേശിച്ചത്. സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചുവെന്നും ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും ലക്നോ ബഞ്ചിനു മുന്‍പാകെ നടന്ന വാദത്തിൽ അഡ്വക്കറ്റ് ജനറൽ ചൂണ്ടിക്കാട്ടി.
അലഹബാദ് ഹൈക്കോടതിയിലും ഹൈക്കോടതിയുടെ ലക്നോ ബെഞ്ചിലുമായിരുന്നു വ്യത്യസ്ത ഹർജികൾ സമർപ്പിക്കപ്പെട്ടത്. രണ്ടു കേസിലും സംസ്ഥാന സർക്കാരിന് ഹൈക്കോടതി വെവ്വേറെ നോട്ടീസുകൾ അയച്ചു. ജപ്പാൻജ്വരം പൂർണമായും തുടച്ചുനീക്കാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ 29നകം ആരോഗ്യവകുപ്പ് വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റീസ് ഡി.ബി. ബോസ്ലേ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് സർക്കാരിനോടു നിർദേശിച്ചു.
സമാനമായ മറ്റൊരു ഹർജി പരിഗണിച്ച ഹൈക്കോടതിയുടെ ലക്നോ ബെഞ്ച് ആറാഴ്ചയ്ക്കകം മറുപടി നല്‍കാനാണു നിർദേശിച്ചത്. സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചുവെന്നും ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും ലക്നോ ബഞ്ചിനു മുന്‍പാകെ നടന്ന വാദത്തിൽ അഡ്വക്കറ്റ് ജനറൽ ചൂണ്ടിക്കാട്ടി.