ന്യൂഡൽഹി: മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം സിബിഐയുടെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു സുപ്രീംകോടതി. ഐഎൻഎക്സ് മീഡിയയ്ക്ക് വഴിവിട്ട് സഹായം നൽകിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണു ചോദ്യം ചെയ്യൽ. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. സിബിഐക്കു മുമ്പാകെ 23നാണു കാർത്തി ഹാജരാകേണ്ടത്. കേസ് വീണ്ടും പരിഗണനയ്ക്കു വരുന്ന 28 വരെ എത്ര ദിവസം വേണമെങ്കിലും കാർത്തിയെ സിബിഐക്കു ചോദ്യം ചെയ്യാം. ഡൽഹി സിബിഐ ആസ്ഥാനത്താണു ഹാജരാകേണ്ടത്.
ചോദ്യം ചെയ്യൽ സമയത്തു കാർത്തിക്ക് അഭിഭാഷകനെയും കൂട്ടാം. ചോദ്യം ചെയ്യൽ നടക്കുന്നതിനു തൊട്ടടുത്തുള്ള മറ്റൊരു മുറിയിൽ അഭിഭാഷകന് ഇരിക്കാമെന്നും കോടതി വ്യക്തമാക്കി.
തന്റെ ഭാഗം ന്യായീകരിക്കുന്നതിനുള്ള എല്ലാ തെളിവുകളും രേഖകളും കാർത്തിക്ക് ഒപ്പം കരുതാമെന്നും കോടതി ഉത്തരവിട്ടു.
കാർത്തിക്കെതിരെ സിബിഐ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി നടപടി സുപ്രീംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. കാർത്തി വിദേശത്തേക്ക് പോകുന്നതും കോടതി തടഞ്ഞിരുന്നു. പി. ചിദംബരം ധനമന്ത്രിയായിരിക്കെ ഐഎൻഎക്സ് മീഡിയ കന്പനിക്ക് ഫോറിൻ ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ബോർഡിന്റെ അനുമതി നൽകിയതിന് കോഴ കൈപ്പറ്റിയെന്നാണ് കേസ്.
ചോദ്യം ചെയ്യൽ സമയത്തു കാർത്തിക്ക് അഭിഭാഷകനെയും കൂട്ടാം. ചോദ്യം ചെയ്യൽ നടക്കുന്നതിനു തൊട്ടടുത്തുള്ള മറ്റൊരു മുറിയിൽ അഭിഭാഷകന് ഇരിക്കാമെന്നും കോടതി വ്യക്തമാക്കി.
തന്റെ ഭാഗം ന്യായീകരിക്കുന്നതിനുള്ള എല്ലാ തെളിവുകളും രേഖകളും കാർത്തിക്ക് ഒപ്പം കരുതാമെന്നും കോടതി ഉത്തരവിട്ടു.
കാർത്തിക്കെതിരെ സിബിഐ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി നടപടി സുപ്രീംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. കാർത്തി വിദേശത്തേക്ക് പോകുന്നതും കോടതി തടഞ്ഞിരുന്നു. പി. ചിദംബരം ധനമന്ത്രിയായിരിക്കെ ഐഎൻഎക്സ് മീഡിയ കന്പനിക്ക് ഫോറിൻ ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ബോർഡിന്റെ അനുമതി നൽകിയതിന് കോഴ കൈപ്പറ്റിയെന്നാണ് കേസ്.