അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൻസിപിയുടെ രണ്ട് എംഎൽഎമാരിൽ ഒരാൾ ബിജെപിക്ക് വോട്ട് ചെയ്തെന്നു മുതിർന്ന എൻസിപി നേതാവ് പ്രഫുൽ പട്ടേൽ. രണ്ട് എൻസിപി എംഎൽഎമാരും ബിജെപിക്കാണു വോട്ട് ചെയ്തതെന്ന കോൺഗ്രസിന്റെ ആരോപണം പ്രഫുൽ പട്ടേൽ തള്ളി. ജയന്ത് പട്ടേൽ കോൺഗ്രസിനു കാന്ധൽ ജഡേജ ബിജെപിക്കും വോട്ട് ചെയ്തെന്നാണു പ്രഫുൽ പട്ടേൽ പറയുന്നത്.
അഹമ്മദ് പട്ടേലിനു വോട്ട് ചെയ്യണമെന്നു രണ്ട് എംഎൽഎമാർക്കും വിപ്പ് നല്‍കിയിരുന്നെങ്കിലും കാന്ധൽ ജഡേജ വിപ്പ് ലംഘിച്ചുവെന്നും ഗുജറാത്തിന്റെ ചുമതലയുള്ള പ്രഫുൽ പട്ടേൽ പറഞ്ഞു. ജഡേജയ്ക്കെതിരേയുള്ള നടപടി എൻസിപിയുടെ ആഭ്യന്തര കാര്യമാണെന്നു പട്ടേൽ കൂട്ടിച്ചേർത്തു.അതേസമയം, തങ്ങളുടെ 43 എംഎൽഎമാരുടെയും ജെഡി-യു അംഗം ഛോ ട്ടു വാസനയുടെയും വോട്ട് കൊണ്ടാണ് അഹമ്മദ് പട്ടേൽ ജയിച്ചതെന്നാണു കോൺഗ്രസ് നേതൃത്വം തറപ്പിച്ചു പറയുന്നത്.
അഹമ്മദ് പട്ടേലിനു വോട്ട് ചെയ്യണമെന്നു രണ്ട് എംഎൽഎമാർക്കും വിപ്പ് നല്‍കിയിരുന്നെങ്കിലും കാന്ധൽ ജഡേജ വിപ്പ് ലംഘിച്ചുവെന്നും ഗുജറാത്തിന്റെ ചുമതലയുള്ള പ്രഫുൽ പട്ടേൽ പറഞ്ഞു. ജഡേജയ്ക്കെതിരേയുള്ള നടപടി എൻസിപിയുടെ ആഭ്യന്തര കാര്യമാണെന്നു പട്ടേൽ കൂട്ടിച്ചേർത്തു.അതേസമയം, തങ്ങളുടെ 43 എംഎൽഎമാരുടെയും ജെഡി-യു അംഗം ഛോ ട്ടു വാസനയുടെയും വോട്ട് കൊണ്ടാണ് അഹമ്മദ് പട്ടേൽ ജയിച്ചതെന്നാണു കോൺഗ്രസ് നേതൃത്വം തറപ്പിച്ചു പറയുന്നത്.