ന്യൂഡൽഹി: ഉത്തർപ്രദേശിലെ മധുരയ്ക്കും ഡൽഹിക്കും ഇടയിൽ അധിക റെയിൽപാത നിർമിക്കാൻ മരങ്ങൾ വെട്ടിമാറ്റുന്നത് താജ്മഹലിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്നു സുപ്രീംകോടതി. 450 മരങ്ങൾ വെട്ടിമാറ്റാൻ അനുമതി തേടി കേന്ദ്ര സർക്കാർ സമർപ്പിച്ച അപേക്ഷ പരിഗണിച്ച കോടതി നിശിത വിമർശനങ്ങളാണ് വാക്കാൽ നടത്തിയത്.
‘ലോക പ്രശസ്തമായ താജ്മഹൽ നശിപ്പിക്കാനാണോ നിങ്ങളുടെ ഉദ്ദേശ്യം. താജിന്റെ ചിത്രങ്ങൾ അടുത്തിടെയെങ്ങാനും കണ്ടിട്ടുണ്ടോ? ഇന്റർനെറ്റ് എടുത്ത് ഒന്നു നോക്കിയാൽ കൊള്ളാം. എന്നിട്ടും നിങ്ങൾ അപേക്ഷയുമായി വന്നാൽ, അതിനർഥം താജിനെ നശിപ്പിക്കാൻ കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നുവെന്നാണ്’- ജസ്റ്റീസുമാരായ മദൻ ബി ലോകുറും ദീപക് ഗുപ്തയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.
പരിസ്ഥിതി പ്രവർത്തകനായ എം.സി. മേത്ത നല്കിയ ഹർജിയാണു കോടതി പരിഗണിക്കുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അധിക റെയിൽപ്പാത വേണമെന്നും ഇതിനായി മരംവെട്ടാൻ അനുമതി നല്കണമെന്നുമാണ് കേന്ദ്രം അപേക്ഷിക്കുന്നത്.
‘ലോക പ്രശസ്തമായ താജ്മഹൽ നശിപ്പിക്കാനാണോ നിങ്ങളുടെ ഉദ്ദേശ്യം. താജിന്റെ ചിത്രങ്ങൾ അടുത്തിടെയെങ്ങാനും കണ്ടിട്ടുണ്ടോ? ഇന്റർനെറ്റ് എടുത്ത് ഒന്നു നോക്കിയാൽ കൊള്ളാം. എന്നിട്ടും നിങ്ങൾ അപേക്ഷയുമായി വന്നാൽ, അതിനർഥം താജിനെ നശിപ്പിക്കാൻ കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നുവെന്നാണ്’- ജസ്റ്റീസുമാരായ മദൻ ബി ലോകുറും ദീപക് ഗുപ്തയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.
പരിസ്ഥിതി പ്രവർത്തകനായ എം.സി. മേത്ത നല്കിയ ഹർജിയാണു കോടതി പരിഗണിക്കുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അധിക റെയിൽപ്പാത വേണമെന്നും ഇതിനായി മരംവെട്ടാൻ അനുമതി നല്കണമെന്നുമാണ് കേന്ദ്രം അപേക്ഷിക്കുന്നത്.