റായ്പുർ: ഛത്തീസ്ഗഢിൽ ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഗോശാലയിൽ മൂന്നു ദിവസത്തിനിടെ 200 പശുക്കൾ പട്ടിണികിടന്നും പരിചരണത്തിന്റെ അഭാവംമൂലവും ചത്തു. ദുര്‍ഗ് ജില്ലയിലെ ബിജെപി നേതാവ് ഹരീഷ് വർമയുടെ ഗോശാലയിലാണു സംഭവം.
ജാമുൽ മുനിസിപ്പൽ വൈസ് പ്രസിഡന്റാണ് വർമ. ഔദ്യോഗിക കണക്കുകൾ പ്രകാരം 27 പശുക്കൾ മാത്രമാണ് ചത്തത്. സംഭവത്തിൽ പോലീസ് കേസെടുത്തു. ഛത്തീസ്ഗഢ് രാജ്യഗോസേവാ ആയോഗാണു പരാതി നല്തിയത്. അതേസമയം, ചൊവ്വാഴ്ച ഗോശാലയുടെ ചുറ്റുമതിൽ തകർന്നുവീണാണു പശുക്കൾ ചത്തതെന്നാണു ഹരീഷ് വർമയുടെ വാദം.
ഗോ സേവാ ആയോഗിൽനിന്നു സഹായധനം കിട്ടിയിട്ടില്ലെന്നും വർമ പറയുന്നു.
കഴിഞ്ഞ ഏഴു വർഷമായി ഹരീഷ് ശർമ നടത്തുന്ന ഗോശാലയിൽ അഞ്ഞൂറോളം കന്നുകാലികളാണുള്ളത്. സർക്കാരിന്റെ സഹായവും ഗോശാലയ്ക്കുണ്ട്. കന്നുകാലി സംരക്ഷണ നിയമപ്രകാരം വെള്ളിയാഴ്ച വൈകുന്നേരമാണ് ഹരീഷ് ശർമയെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു ദിവസമായി ഗോശാലയ്ക്കു സമീപം മണ്ണുമാന്തി യന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി രാജ്പുർ പഞ്ചായത്ത് അധ്യക്ഷയുടെ ഭർത്താവ് സേവ റാം സാഹു പറഞ്ഞു. തങ്ങൾ മാധ്യമപ്രവർത്തകരെ വിവരം അറിയിക്കുകയും സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു.
പട്ടിണികിടന്നാണ് പശുക്കൾ ചത്തതെന്ന് സ്ഥലത്ത് പരിശോധന നടത്തിയ ഡോക്ടർമാരും വ്യക്തമാക്കി. ഭക്ഷണവും മരുന്നും ലഭിക്കാതെയാണ് പശുക്കൾ ചത്തത്. ഇനിയും 50 പശുക്കൾകൂടി അതീവ ഗുരുതരാവസ്ഥയിൽ ഇവിടെയുണ്ടെന്നും ഡോക്ടർമാർ പറയുന്നു.
ജാമുൽ മുനിസിപ്പൽ വൈസ് പ്രസിഡന്റാണ് വർമ. ഔദ്യോഗിക കണക്കുകൾ പ്രകാരം 27 പശുക്കൾ മാത്രമാണ് ചത്തത്. സംഭവത്തിൽ പോലീസ് കേസെടുത്തു. ഛത്തീസ്ഗഢ് രാജ്യഗോസേവാ ആയോഗാണു പരാതി നല്തിയത്. അതേസമയം, ചൊവ്വാഴ്ച ഗോശാലയുടെ ചുറ്റുമതിൽ തകർന്നുവീണാണു പശുക്കൾ ചത്തതെന്നാണു ഹരീഷ് വർമയുടെ വാദം.
ഗോ സേവാ ആയോഗിൽനിന്നു സഹായധനം കിട്ടിയിട്ടില്ലെന്നും വർമ പറയുന്നു.
കഴിഞ്ഞ ഏഴു വർഷമായി ഹരീഷ് ശർമ നടത്തുന്ന ഗോശാലയിൽ അഞ്ഞൂറോളം കന്നുകാലികളാണുള്ളത്. സർക്കാരിന്റെ സഹായവും ഗോശാലയ്ക്കുണ്ട്. കന്നുകാലി സംരക്ഷണ നിയമപ്രകാരം വെള്ളിയാഴ്ച വൈകുന്നേരമാണ് ഹരീഷ് ശർമയെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു ദിവസമായി ഗോശാലയ്ക്കു സമീപം മണ്ണുമാന്തി യന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി രാജ്പുർ പഞ്ചായത്ത് അധ്യക്ഷയുടെ ഭർത്താവ് സേവ റാം സാഹു പറഞ്ഞു. തങ്ങൾ മാധ്യമപ്രവർത്തകരെ വിവരം അറിയിക്കുകയും സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു.
പട്ടിണികിടന്നാണ് പശുക്കൾ ചത്തതെന്ന് സ്ഥലത്ത് പരിശോധന നടത്തിയ ഡോക്ടർമാരും വ്യക്തമാക്കി. ഭക്ഷണവും മരുന്നും ലഭിക്കാതെയാണ് പശുക്കൾ ചത്തത്. ഇനിയും 50 പശുക്കൾകൂടി അതീവ ഗുരുതരാവസ്ഥയിൽ ഇവിടെയുണ്ടെന്നും ഡോക്ടർമാർ പറയുന്നു.