മാഡ്രിഡ്: സ്പെയിനിലെ കാറ്റലോണിയ പ്രവിശ്യയിലെ ബാഴ്സലോണ, കാംബ്രിൽ നഗരങ്ങളിൽ ഭീകരർ വ്യാഴാഴ്ച നടത്തിയ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 14 ആയി. കാംബ്രിൽസിൽ പോലീസ് നടത്തിയ വെടിവയ്പിൽ അഞ്ചു ഭീകരർ കൊല്ലപ്പെട്ടു.
പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ ബാഴ്സലോണ, കാംബ്രിൽസ് നഗരങ്ങളിലെ ആക്രമണങ്ങൾ യൂറോപ്പിലാകമാനം ആശങ്ക പരത്തി. ഇരു പട്ടണങ്ങളിലുമായി കുട്ടികൾ ഉൾപ്പെടെ 130 പേർക്കു പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.
ബാഴ്സലോണയിലെ തെരുവിൽ കാൽനടയാത്രക്കാരുടെ നേർക്ക് വാൻ ഓടിച്ചുകയറ്റിയാണ് ഭീകരൻ ആക്രമണം നടത്തിയത്. വിവിധ രാജ്യക്കാരായ 13 പേർക്കു ജീവഹാനി നേരിട്ടു.
പലായനം ചെയ്ത വാൻഡ്രൈവർക്കു വേണ്ടി പോലീസ് വ്യാപകമായ തെരച്ചിൽ നടത്തുകയാണ്. കൗമാരപ്രായക്കാരനായ മൂസാ ഔകബീറാണു ഡ്രൈവറെന്നു തിരിച്ചറിഞ്ഞതായി സ്പാനിഷ് മാധ്യമങ്ങൾ പറഞ്ഞു. ഇയാളുടെ ചിത്രവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മൂസായുടെ സഹോദരൻ ഉൾപ്പെടെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബാഴ്സലോണ ആക്രമണത്തിന്റെ നടുക്കം വിട്ടുമാറും മുന്പേ ബാഴ്സലോണയിൽനിന്ന് 120 കിലോമീറ്റർ തെക്കുള്ള കാംബ്രിൽസിലും ഭീകരർ ആഞ്ഞടിച്ചു. ഇവിടെ ആഡംബര കാർ ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ഒരു പോലീസ് ഓഫീസർക്കും ആറു സിവിലിയന്മാർക്കും പരിക്കേറ്റു. ഇതിൽ ഒരാൾ പിന്നീടു മരിച്ചു. ഇതോടെ രണ്ട് ആക്രമണങ്ങളിലൂം കൂടി മരിച്ചവരുടെ എണ്ണം 14 ആയി. കാംബ്രിൽസിൽ ആക്രമണം നടത്തിയ കാറിന്റെ ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല.
രണ്ട് ആക്രമണങ്ങളും പരസ്പരം ബന്ധപ്പെട്ടതാണെന്നു പറഞ്ഞ പോലീസ് ഇതിലും ഉഗ്രമായ ആക്രമണങ്ങൾക്കാണ് ഭീകരർ പദ്ധതിയിട്ടിരുന്നതെന്നു കരുതുന്നു. എട്ടംഗങ്ങളുള്ള സെല്ലാണ് ആക്രമണ പദ്ധതി തയാറാക്കിയതെന്നാണു വിവരം.
ഭീകരാക്രമണത്തിന് ഇരയായവരെ അനുസ്മരിച്ച് ഇന്നലെ ബാഴ്സലോണയിൽ ഒരു മിനിറ്റ് മൗനം ആചരിച്ചു. പ്രധാനമന്ത്രി മരിയാനോ രജോയി, ഫിലിപ്പ് ആറാമൻ രാജാവ്, കാറ്റലോണിയ പ്രസിഡന്റ് തുടങ്ങിയവർ മൗനാചരണത്തിൽ പങ്കെടുത്തു.
പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ ബാഴ്സലോണ, കാംബ്രിൽസ് നഗരങ്ങളിലെ ആക്രമണങ്ങൾ യൂറോപ്പിലാകമാനം ആശങ്ക പരത്തി. ഇരു പട്ടണങ്ങളിലുമായി കുട്ടികൾ ഉൾപ്പെടെ 130 പേർക്കു പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.
ബാഴ്സലോണയിലെ തെരുവിൽ കാൽനടയാത്രക്കാരുടെ നേർക്ക് വാൻ ഓടിച്ചുകയറ്റിയാണ് ഭീകരൻ ആക്രമണം നടത്തിയത്. വിവിധ രാജ്യക്കാരായ 13 പേർക്കു ജീവഹാനി നേരിട്ടു.
പലായനം ചെയ്ത വാൻഡ്രൈവർക്കു വേണ്ടി പോലീസ് വ്യാപകമായ തെരച്ചിൽ നടത്തുകയാണ്. കൗമാരപ്രായക്കാരനായ മൂസാ ഔകബീറാണു ഡ്രൈവറെന്നു തിരിച്ചറിഞ്ഞതായി സ്പാനിഷ് മാധ്യമങ്ങൾ പറഞ്ഞു. ഇയാളുടെ ചിത്രവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മൂസായുടെ സഹോദരൻ ഉൾപ്പെടെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബാഴ്സലോണ ആക്രമണത്തിന്റെ നടുക്കം വിട്ടുമാറും മുന്പേ ബാഴ്സലോണയിൽനിന്ന് 120 കിലോമീറ്റർ തെക്കുള്ള കാംബ്രിൽസിലും ഭീകരർ ആഞ്ഞടിച്ചു. ഇവിടെ ആഡംബര കാർ ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ഒരു പോലീസ് ഓഫീസർക്കും ആറു സിവിലിയന്മാർക്കും പരിക്കേറ്റു. ഇതിൽ ഒരാൾ പിന്നീടു മരിച്ചു. ഇതോടെ രണ്ട് ആക്രമണങ്ങളിലൂം കൂടി മരിച്ചവരുടെ എണ്ണം 14 ആയി. കാംബ്രിൽസിൽ ആക്രമണം നടത്തിയ കാറിന്റെ ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല.
രണ്ട് ആക്രമണങ്ങളും പരസ്പരം ബന്ധപ്പെട്ടതാണെന്നു പറഞ്ഞ പോലീസ് ഇതിലും ഉഗ്രമായ ആക്രമണങ്ങൾക്കാണ് ഭീകരർ പദ്ധതിയിട്ടിരുന്നതെന്നു കരുതുന്നു. എട്ടംഗങ്ങളുള്ള സെല്ലാണ് ആക്രമണ പദ്ധതി തയാറാക്കിയതെന്നാണു വിവരം.
ഭീകരാക്രമണത്തിന് ഇരയായവരെ അനുസ്മരിച്ച് ഇന്നലെ ബാഴ്സലോണയിൽ ഒരു മിനിറ്റ് മൗനം ആചരിച്ചു. പ്രധാനമന്ത്രി മരിയാനോ രജോയി, ഫിലിപ്പ് ആറാമൻ രാജാവ്, കാറ്റലോണിയ പ്രസിഡന്റ് തുടങ്ങിയവർ മൗനാചരണത്തിൽ പങ്കെടുത്തു.