ഹെൽസിങ്കി: ഫിൻലൻഡിലെ ടുർക്കു നഗരത്തിൽ അക്രമി രണ്ടു പേരെ കുത്തിക്കൊലപ്പെടുത്തി. കത്തി ആക്രമണത്തിൽ എട്ടുപേർക്കു പരിക്കേറ്റു. അക്രമിയെ പോലീസ് കാലിനു വെടിവച്ചു വീഴ്ത്തി. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നഗരമധ്യത്തിൽനിന്നു വിട്ടുനിൽക്കാൻ പൊതുജനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്. ഫിൻലൻഡിൽ സുരക്ഷ ശക്തമാക്കി. ടുർക്കുവിലെ കത്തി ആക്രമണം ഭീകരാക്രമണമാണോ എന്നു നിർണയിക്കാനായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.ഇതിനിടെ, ജർമനിയിലെ വുപ്പെർട്ടൽ പട്ടണത്തിൽ നടന്ന മറ്റൊരു കത്തി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അക്രമിക്കുവേണ്ടി തെരച്ചിൽ ആരംഭിച്ചെന്നു പോലീസ് അറിയിച്ചു.
നഗരമധ്യത്തിൽനിന്നു വിട്ടുനിൽക്കാൻ പൊതുജനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്. ഫിൻലൻഡിൽ സുരക്ഷ ശക്തമാക്കി. ടുർക്കുവിലെ കത്തി ആക്രമണം ഭീകരാക്രമണമാണോ എന്നു നിർണയിക്കാനായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.ഇതിനിടെ, ജർമനിയിലെ വുപ്പെർട്ടൽ പട്ടണത്തിൽ നടന്ന മറ്റൊരു കത്തി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അക്രമിക്കുവേണ്ടി തെരച്ചിൽ ആരംഭിച്ചെന്നു പോലീസ് അറിയിച്ചു.