ലണ്ടന്‍: ഫിഫയുടെ ഈ വര്‍ഷത്തെ മികച്ച പുരുഷ ഫുട്ബോള്‍ കളിക്കാര്‍ക്കുള്ള ചുരുക്കപ്പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇതോടെ ഇവർ തമ്മിലുള്ള പോരാട്ടത്തിന് ഒരിക്കല്‍കൂടി അവസരമൊരുങ്ങി. കഴിഞ്ഞ പത്ത് വര്‍ഷമായി ഇരുവരും ലോക ഫുട്ബോള്‍ പുരസ്കാരങ്ങളില് ആധിപത്യം പുലര്‍ത്തുകയാണ്. ഫിഫയുടെ ബെസ്റ്റ് ഫുട്ബോളർ പുരസ്കാരം കഴിഞ്ഞ വര്‍ഷം റൊണാള്‍ഡോയാണ് നേടിയത്. പുരുഷന്മാരില് 24 പേരുടെ പട്ടികയാണ് ഫിഫ പുറത്തിറക്കിയത്.
റൊണാള്‍ഡോയ്ക്കു കഴിഞ്ഞ സീസണ് മനോഹരമായിരുന്നു. താരത്തിന്റെ മികവില്‍ റയല്‍ മാഡ്രിഡ് ലാ ലിഗയില്‍ ചാമ്പ്യന്മാരായി. ചാമ്പ്യന്‍സ് ലീഗ് തുടര്‍ച്ചയായ രണ്ടാം തവണയും സ്വന്തമാക്കി. മെസിക്ക് കിരീടങ്ങളൊന്നും നേടാനായില്ലെങ്കിലും ലാ ലിഗയില്‍ ഏറ്റവും കൂടുതൽ ഗോള്‍ നേട്ടത്തില്‍ ഒന്നാമതെത്താനായി. ബാഴ്സലോണയ്ക്കായി 500 ഗോള്‍ തികച്ചു. വനിതകളുടെ പട്ടികയില്‍ കാര്‍ലി ലോയ്ഡ് വീണ്ടും സ്ഥാനം പിടിച്ചു. കഴിഞ്ഞ തവണയും ലോയ്ഡായിരുന്ന ജേതാവ്. വനിതകളുടേതു പത്തുപേരുടെ പട്ടികയാണ്. റയലിന് നേട്ടങ്ങളുടെ സീസണ് നല്കിയ സിനദിന്‍ സിദാന് മികച്ച പരിശീലകരുടെ പട്ടികയിലുണ്ട്.
റൊണാള്‍ഡോയും മെസിയും ചുരുക്കപ്പട്ടികയില്‍
12:18 AM Aug 19, 2017 | Deepika.com