ചെന്നൈ: ഒ. പനീർശെൽവം ഉന്നയിച്ച ആവശ്യങ്ങൾ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അനുവദിച്ചതോടെ അണ്ണാ ഡിഎംകെ ഗ്രൂപ്പുകളുടെ ലയനം യാഥാർഥ്യമാകാൻ പോകുന്നു. എന്നാൽ, അനായാസമല്ല ലയനം. ശശികല-ടി.ടി.വി. ദിനകരൻ ക്യാന്പ് എന്തു ചെയ്യും എന്നതാണു ചോദ്യം.
ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാർമികത്വം വഹിച്ചു നടത്തുന്ന ലയനത്തിൽ ശശികല- ദിനകരൻ ക്യാന്പിനെ പുറത്താക്കും എന്നത് ഉറപ്പ്. മധുരയ്ക്കടുത്തു മേഴൂരിൽ ദിനകരൻ നടത്തിയ റാലിയിൽ 23 എംഎൽഎമാരും നാല് എംപിമാരും പങ്കെടുത്തിരുന്നു. ആ എംഎൽഎമാർ ലയനത്തിൽ നിന്നു വിട്ടുനിന്നാൽ കഥ മാറും. 234 അംഗങ്ങൾ ഉള്ള നിയമസഭയിൽ എഡിഎംകെ രണ്ടു വിഭാഗവും കൂടി 135 പേരേ ഉള്ളൂ. അതിൽ 23 പേർ വിട്ടുനിന്നാൽ പിന്തുണ 112 ആയി കുറയും. ഭൂരിപക്ഷത്തിന് 118 വേണം.
ഡിഎംകെയും കോൺഗ്രസും മുസ്ലിംലീഗും എഡിഎംകെയെ എതിർക്കും. വലിയ കൂടുമാറ്റ സാധ്യത പ്രതീക്ഷിക്കുന്നില്ല.ദിനകരനെ പാർട്ടിയിൽ നിന്നു പുറത്താക്കുന്ന സാഹചര്യത്തിൽ 23 പേരിൽ കുറേപ്പേർ തിരിച്ചെത്തുമെന്ന് എടപ്പാടി കണക്കാക്കുന്നുണ്ട്.
തമിഴ്നാട് നിയമസഭ കക്ഷിനില
ആകെ സീറ്റ് 235
ഒഴിവ് 1
എഡിഎംകെ (എടപ്പാടി) 123
എഡിഎംകെ (ഒപിഎസ്) 12
ഡിഎംകെ 89
കോൺഗ്രസ് 8
മുസ്ലിംലീഗ് 1
നോമിനേറ്റഡ് 1
ഭൂരിപക്ഷത്തിനു
വേണ്ടത്: 118
ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാർമികത്വം വഹിച്ചു നടത്തുന്ന ലയനത്തിൽ ശശികല- ദിനകരൻ ക്യാന്പിനെ പുറത്താക്കും എന്നത് ഉറപ്പ്. മധുരയ്ക്കടുത്തു മേഴൂരിൽ ദിനകരൻ നടത്തിയ റാലിയിൽ 23 എംഎൽഎമാരും നാല് എംപിമാരും പങ്കെടുത്തിരുന്നു. ആ എംഎൽഎമാർ ലയനത്തിൽ നിന്നു വിട്ടുനിന്നാൽ കഥ മാറും. 234 അംഗങ്ങൾ ഉള്ള നിയമസഭയിൽ എഡിഎംകെ രണ്ടു വിഭാഗവും കൂടി 135 പേരേ ഉള്ളൂ. അതിൽ 23 പേർ വിട്ടുനിന്നാൽ പിന്തുണ 112 ആയി കുറയും. ഭൂരിപക്ഷത്തിന് 118 വേണം.
ഡിഎംകെയും കോൺഗ്രസും മുസ്ലിംലീഗും എഡിഎംകെയെ എതിർക്കും. വലിയ കൂടുമാറ്റ സാധ്യത പ്രതീക്ഷിക്കുന്നില്ല.ദിനകരനെ പാർട്ടിയിൽ നിന്നു പുറത്താക്കുന്ന സാഹചര്യത്തിൽ 23 പേരിൽ കുറേപ്പേർ തിരിച്ചെത്തുമെന്ന് എടപ്പാടി കണക്കാക്കുന്നുണ്ട്.
തമിഴ്നാട് നിയമസഭ കക്ഷിനില
ആകെ സീറ്റ് 235
ഒഴിവ് 1
എഡിഎംകെ (എടപ്പാടി) 123
എഡിഎംകെ (ഒപിഎസ്) 12
ഡിഎംകെ 89
കോൺഗ്രസ് 8
മുസ്ലിംലീഗ് 1
നോമിനേറ്റഡ് 1
ഭൂരിപക്ഷത്തിനു
വേണ്ടത്: 118