ന്യൂഡൽഹി: ആർഎസ്എസ് രാജ്യത്തെ ഭരണഘടന തിരുത്തിയെഴുതാൻ ശ്രമിക്കുകയാണെന്ന് കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രതിപക്ഷ കക്ഷികളെ അണിനിരത്തി ജെഡിയു നേതാവായിരുന്ന ശരദ് യാദവ് വിളിച്ചു ചേർത്ത ഇന്ത്യയുടെ വൈവിധ്യ സംരക്ഷണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി. രാജ തുടങ്ങി 16 പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു. ഇന്ത്യയിലെയും ലോകത്തിലെ തന്നെയും ജനങ്ങൾ ഒറ്റക്കെട്ടായി നിന്നപ്പോൾ ഹിറ്റ്ലർക്ക് പോലും അവരുടെ മേൽ വിജയം കൈവരിക്കാനായില്ലെന്നാണ് ശരദ് യാദവ് പറഞ്ഞത്.
കാമറയ്ക്കു മുന്നിൽ മാത്രമാണ് ആർഎസ്എസിന്റെ രാജ്യസ്നേഹമെന്നു രാഹുൽ കുറ്റപ്പെടുത്തി. ഗുജറാത്തിലെ ദളിതരെയും രാജ്യത്തെ പിന്നോക്ക വിഭാഗങ്ങളെയും മർദിക്കുന്പോഴും ആർഎസ്എസ് കാമറയ്ക്കു മുന്നിൽ രാജ്യസ്നേഹം അഭിനയിക്കുകയാണെന്നുമാണ് രാഹുൽ കുറ്റപ്പെടുത്തിയത്.
ബിജെപിയെ പരാജയപ്പെടുത്തുന്നത് എല്ലാ പ്രതിപക്ഷ കക്ഷികളും കൈ കോർത്തു പ്രവർത്തിക്കണം. ഒരുമിച്ചു നിന്നു പോരാടിയാൽ ബിജെപിയെ പിന്നെ ഒരിടത്തും കാണാനാകില്ലെന്നും രാഹുൽ പറഞ്ഞു.
മോദി പോകുന്നിടത്തൊക്കെ നുണപ്രചാരണങ്ങളാണു നടത്തുന്നത്. മോദി മേക്ക് ഇൻ ഇന്ത്യ പദ്ധതി കൊണ്ടുവന്നു. എന്നാൽ, രാജ്യത്ത് ലഭിക്കുന്ന ഉത്പന്നങ്ങളെല്ലാം തന്നെ ചൈനീസ് നിർമിതമാണ്. സത്യത്തിൽ മോദിയുടെ മേക്ക് ഇൻ ഇന്ത്യ പരാജയപ്പെട്ടു. മോദി സ്വച്ഛഭാരതത്തിന് വേണ്ടിയാണ് ആഹ്വാനം നടത്തുന്നത്. എന്നാൽ, നമുക്ക് വേണ്ടത് സച്ച് (സത്യ) ഭാരതമാണെന്നും രാഹുൽ പറഞ്ഞു.
ആർഎസ്എസ് പറയുന്നു ഈ രാജ്യം അവരുടേതാണെന്ന്. എന്നാൽ, നമ്മൾ പറയുന്നത് നമ്മൾ ഈ രാജ്യത്തുള്ളവർ എന്നാണെന്നാണ്. ഇതാണ് അവരും നമ്മളും തമ്മിലുള്ള വ്യത്യാസം. ആർഎസ്എസ് ഭരണഘടന നശിപ്പിക്കാനാണു ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിലൂടെ തങ്ങളുടെ ആശയങ്ങൾ വിജയിക്കില്ലെന്ന് ആർഎസ്എസിനു നന്നായി അറിയാം. അതു കൊണ്ട് രാജ്യത്തെ എല്ലാ സ്ഥാപനങ്ങളിലും അവർ തങ്ങളുടെ ആളുകളെ തിരുകിക്കയറ്റുകയാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഒരു പൗരന് ഒരു വോട്ട് എന്നാണ് ഭരണഘടന നിർദേശിക്കുന്നത്. ഇതു പൊളിച്ചെഴുതാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. മാധ്യമങ്ങൾ നരേന്ദ്ര മോദിയെ ഭയക്കാതെ വാർത്തകൾ റിപ്പോർട്ട് ചെയ്യണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കോണ്ഗ്രസിനും ഇടതു കക്ഷികൾക്കും പുറമേ സമാജ് വാദി പാർട്ടി, ആർജെഡി, തൃണമൂൽ കോണ്ഗ്രസ് എന്നിവ സമ്മേളനത്തിൽ പങ്കെടുത്തു. ഇതിനു പുറമേ വിവിധ കർഷക സംഘടനകളും സാംസ്കാരിക സംഘടനകളും പങ്കെടുത്തു. ബിജെപി സർക്കാരിന്റെ കാബിനറ്റ് മന്ത്രി സ്ഥാനം വേണ്ടെന്നുവച്ചതിനും ശരദ് യാദവിനെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് അഭിനന്ദിച്ചു.
സെബി മാത്യു
കാമറയ്ക്കു മുന്നിൽ മാത്രമാണ് ആർഎസ്എസിന്റെ രാജ്യസ്നേഹമെന്നു രാഹുൽ കുറ്റപ്പെടുത്തി. ഗുജറാത്തിലെ ദളിതരെയും രാജ്യത്തെ പിന്നോക്ക വിഭാഗങ്ങളെയും മർദിക്കുന്പോഴും ആർഎസ്എസ് കാമറയ്ക്കു മുന്നിൽ രാജ്യസ്നേഹം അഭിനയിക്കുകയാണെന്നുമാണ് രാഹുൽ കുറ്റപ്പെടുത്തിയത്.
ബിജെപിയെ പരാജയപ്പെടുത്തുന്നത് എല്ലാ പ്രതിപക്ഷ കക്ഷികളും കൈ കോർത്തു പ്രവർത്തിക്കണം. ഒരുമിച്ചു നിന്നു പോരാടിയാൽ ബിജെപിയെ പിന്നെ ഒരിടത്തും കാണാനാകില്ലെന്നും രാഹുൽ പറഞ്ഞു.
മോദി പോകുന്നിടത്തൊക്കെ നുണപ്രചാരണങ്ങളാണു നടത്തുന്നത്. മോദി മേക്ക് ഇൻ ഇന്ത്യ പദ്ധതി കൊണ്ടുവന്നു. എന്നാൽ, രാജ്യത്ത് ലഭിക്കുന്ന ഉത്പന്നങ്ങളെല്ലാം തന്നെ ചൈനീസ് നിർമിതമാണ്. സത്യത്തിൽ മോദിയുടെ മേക്ക് ഇൻ ഇന്ത്യ പരാജയപ്പെട്ടു. മോദി സ്വച്ഛഭാരതത്തിന് വേണ്ടിയാണ് ആഹ്വാനം നടത്തുന്നത്. എന്നാൽ, നമുക്ക് വേണ്ടത് സച്ച് (സത്യ) ഭാരതമാണെന്നും രാഹുൽ പറഞ്ഞു.
ആർഎസ്എസ് പറയുന്നു ഈ രാജ്യം അവരുടേതാണെന്ന്. എന്നാൽ, നമ്മൾ പറയുന്നത് നമ്മൾ ഈ രാജ്യത്തുള്ളവർ എന്നാണെന്നാണ്. ഇതാണ് അവരും നമ്മളും തമ്മിലുള്ള വ്യത്യാസം. ആർഎസ്എസ് ഭരണഘടന നശിപ്പിക്കാനാണു ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിലൂടെ തങ്ങളുടെ ആശയങ്ങൾ വിജയിക്കില്ലെന്ന് ആർഎസ്എസിനു നന്നായി അറിയാം. അതു കൊണ്ട് രാജ്യത്തെ എല്ലാ സ്ഥാപനങ്ങളിലും അവർ തങ്ങളുടെ ആളുകളെ തിരുകിക്കയറ്റുകയാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഒരു പൗരന് ഒരു വോട്ട് എന്നാണ് ഭരണഘടന നിർദേശിക്കുന്നത്. ഇതു പൊളിച്ചെഴുതാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. മാധ്യമങ്ങൾ നരേന്ദ്ര മോദിയെ ഭയക്കാതെ വാർത്തകൾ റിപ്പോർട്ട് ചെയ്യണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കോണ്ഗ്രസിനും ഇടതു കക്ഷികൾക്കും പുറമേ സമാജ് വാദി പാർട്ടി, ആർജെഡി, തൃണമൂൽ കോണ്ഗ്രസ് എന്നിവ സമ്മേളനത്തിൽ പങ്കെടുത്തു. ഇതിനു പുറമേ വിവിധ കർഷക സംഘടനകളും സാംസ്കാരിക സംഘടനകളും പങ്കെടുത്തു. ബിജെപി സർക്കാരിന്റെ കാബിനറ്റ് മന്ത്രി സ്ഥാനം വേണ്ടെന്നുവച്ചതിനും ശരദ് യാദവിനെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് അഭിനന്ദിച്ചു.
സെബി മാത്യു