ലക്നോ/ഗോരഖ്പുർ: ഉത്തർപ്രദേശിലെ ഗോരഖ്പുർ ബിആർഡി മെഡിക്കൽ കോളജിൽ ജീവവായു ലഭിക്കാതെ നിരവധി പിഞ്ചുകുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ ആശുപത്രിയിലേക്കുള്ള ഓക്സിജൻ വിതരണം തടസപ്പെട്ടതായി അന്വേഷണത്തിൽ തെളിഞ്ഞു. ഗോരഖ്പുർ ജില്ലാ ഭരണകൂടം നടത്തിയ അന്വേഷണത്തിലാണ് ഓക്സിജൻ വിതരണം തടസപ്പെട്ടതായും അതിന് ഉത്തരവാദികൾ ലക്നോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കന്പനിയാണെന്നും വെളിപ്പെട്ടത്. ജില്ലാ മജിസ്ട്രേറ്റിന്റെ ആവശ്യപ്രകാരം അഞ്ചംഗ സമിതിയാണ് കുട്ടികളുടെ മരണ കാരണം അന്വേഷിച്ചത്.
മരണകാരണം എന്താണെന്നോ, ഉത്തരവാദി ആരെന്നോ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല. ഓക്സിജൻ ലഭിക്കാതിരുന്നതല്ല കുട്ടികളുടെ മരണകാരണമെന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ചീഫ് മെഡിക്കൽ ഓഫീസർ ഡോ. രവീന്ദ്ര കുമാർ പറഞ്ഞു.
സാന്പത്തിക പ്രശ്നമാണ് ഓക്സിജന്റെ വിതരണം നിലയ്ക്കാൻ കാരണം. ലക്നോയിലുള്ള പുഷ്പ സെയ്ൽ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഓക്സിജൻ ബിആർഡി മെഡിക്കൽ കോളജിൽ വിതരണം ചെയ്തിരുന്നത്. ജീവവായുവാണിതെന്ന ഗൗരവം മനസിൽ സൂക്ഷിക്കാതെയാണ് കന്പനി പെരുമാറിയത്. അനസ്തേഷ്യ വിഭാഗത്തലവൻ ഡോ. സതീഷ് കുമാർ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. ഫാർമസി വിഭാഗം തലവൻ ഗജനൻ ജയ്സ്വാൾ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. രാജീവ് മിശ്ര എന്നിവരുടെ പേരുകളും പരാമർശിക്കപ്പെട്ടിട്ടുണ്ട്.
ഡോ. സതീഷ് കുമാർ ദുരന്തം നടന്ന ഓഗസ്റ്റ് 11ന് വ്യക്തമായ കാരണം കാണിക്കാതെ മുംബൈയിലേക്ക് പുറപ്പെട്ടു. പ്രിൻസിപ്പൽ ഡോ. മിശ്രയും ഓഗസ്റ്റ് 10ന് സ്ഥലത്ത് ഇല്ലായിരുന്നു. ഇരുവരും തങ്ങളുടെ ഉത്തരവാദിത്വം പൂർണമായി ചെയ്തശേഷമായിരുന്നു പുറപ്പെട്ടിരുന്നതെങ്കിൽ ഒരുപക്ഷേ ഈ ദുരന്തം ഉണ്ടാകില്ലായിരുന്നു. ഗജനൻ ജയ്സ്വാൾ ഫാർമസിയിലെ ഓക്സിജൻ സിലിണ്ടറുകളുടെ സ്റ്റോക്ക് ബുക്ക് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഓക്സിജൻ വിതരണം മുടങ്ങിയത് പ്രിൻസിപ്പലിനെ അറിയിക്കാത്തതും ബിൽ സമർപ്പിക്കാത്തതിനും അക്കൗണ്ട് വിഭാഗത്തിലെ രണ്ട് ജീവനക്കാർ കുറ്റക്കാരാണെന്നും അഞ്ചംഗ സമിതി കണ്ടെത്തി. ഓഡിറ്റ് നടത്തണമെന്നും ഉന്നതാധികാര സമിതി അന്വേഷിക്കണമെന്നും സമിതി ശിപാർശ ചെയ്യുന്നു.
മരണകാരണം എന്താണെന്നോ, ഉത്തരവാദി ആരെന്നോ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല. ഓക്സിജൻ ലഭിക്കാതിരുന്നതല്ല കുട്ടികളുടെ മരണകാരണമെന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ചീഫ് മെഡിക്കൽ ഓഫീസർ ഡോ. രവീന്ദ്ര കുമാർ പറഞ്ഞു.
സാന്പത്തിക പ്രശ്നമാണ് ഓക്സിജന്റെ വിതരണം നിലയ്ക്കാൻ കാരണം. ലക്നോയിലുള്ള പുഷ്പ സെയ്ൽ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഓക്സിജൻ ബിആർഡി മെഡിക്കൽ കോളജിൽ വിതരണം ചെയ്തിരുന്നത്. ജീവവായുവാണിതെന്ന ഗൗരവം മനസിൽ സൂക്ഷിക്കാതെയാണ് കന്പനി പെരുമാറിയത്. അനസ്തേഷ്യ വിഭാഗത്തലവൻ ഡോ. സതീഷ് കുമാർ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. ഫാർമസി വിഭാഗം തലവൻ ഗജനൻ ജയ്സ്വാൾ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. രാജീവ് മിശ്ര എന്നിവരുടെ പേരുകളും പരാമർശിക്കപ്പെട്ടിട്ടുണ്ട്.
ഡോ. സതീഷ് കുമാർ ദുരന്തം നടന്ന ഓഗസ്റ്റ് 11ന് വ്യക്തമായ കാരണം കാണിക്കാതെ മുംബൈയിലേക്ക് പുറപ്പെട്ടു. പ്രിൻസിപ്പൽ ഡോ. മിശ്രയും ഓഗസ്റ്റ് 10ന് സ്ഥലത്ത് ഇല്ലായിരുന്നു. ഇരുവരും തങ്ങളുടെ ഉത്തരവാദിത്വം പൂർണമായി ചെയ്തശേഷമായിരുന്നു പുറപ്പെട്ടിരുന്നതെങ്കിൽ ഒരുപക്ഷേ ഈ ദുരന്തം ഉണ്ടാകില്ലായിരുന്നു. ഗജനൻ ജയ്സ്വാൾ ഫാർമസിയിലെ ഓക്സിജൻ സിലിണ്ടറുകളുടെ സ്റ്റോക്ക് ബുക്ക് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഓക്സിജൻ വിതരണം മുടങ്ങിയത് പ്രിൻസിപ്പലിനെ അറിയിക്കാത്തതും ബിൽ സമർപ്പിക്കാത്തതിനും അക്കൗണ്ട് വിഭാഗത്തിലെ രണ്ട് ജീവനക്കാർ കുറ്റക്കാരാണെന്നും അഞ്ചംഗ സമിതി കണ്ടെത്തി. ഓഡിറ്റ് നടത്തണമെന്നും ഉന്നതാധികാര സമിതി അന്വേഷിക്കണമെന്നും സമിതി ശിപാർശ ചെയ്യുന്നു.