ന്യൂഡൽഹി: ശരദ് യാദവ് വിളിച്ചു ചേർത്ത വേദിയിൽ പ്രതിപക്ഷ കക്ഷികൾ അണിനിരന്നതിനെതിരേ ബിജെപി. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് പ്രതിപക്ഷ ഐക്യത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. രാജ്യത്തെ വൈവിധ്യ സംരക്ഷണത്തെക്കുറിച്ചു പറയുന്നവർ കേരളത്തിൽ ആർഎസ്എസ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തുന്നതിൽ മൗനം പാലിക്കുകയാണെന്നു മന്ത്രി ആരോപിച്ചു. ഭയചകിതരായ ആളുകളുടെ യോഗം എന്നാണ് പ്രതിപക്ഷ ഐക്യത്തെ ബിജെപി മന്ത്രി പരിഹസിച്ചത്.
അസഹിഷ്ണുതയുടെ പേരിൽ അവാർഡുകൾ മടക്കി നൽകിയ ബുദ്ധിജീവികൾ ഇപ്പോൾ എവിടെയാണെന്നും രവിശങ്കർ പ്രസാദ് ചോദിച്ചു. ഇപ്പോഴത്തെ പ്രതിപക്ഷ ഐക്യം പരാജയപ്പെട്ടവരുടെ ഒത്തുചേരലാണ്. അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭയക്കുന്നു. അഴിമതിയുടെ പേരിലുള്ളനടപടികളെ ഭയക്കുന്നവരാണ് ഇപ്പോൾ ഒന്നു ചേർന്നിരിക്കുന്നതെന്നും രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി.
ജനാധിപത്യ വിരുദ്ധമായി അണികളെ ഭയപ്പെടുത്തിയാണ് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവർ കോണ്‍ഗ്രസിനെ കൈയടക്കി വെച്ചിരിക്കുന്നത്. രാഹുൽ പാർട്ടി പ്രവർത്തകരെ ഭീഷണിപ്പെടുത്തി വെച്ചിരിക്കുകയാണ്. അദ്ദേഹം എപ്പോഴും തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുന്നു. എന്നിട്ടും പാർട്ടിയെ നയിച്ചുകൊണ്ടിരിക്കുകയാണ്. ശരദ് യാദവിന്റെ രാഷ്ട്രീയ അടിത്തറ തന്നെ കോണ്‍ഗ്രസ് വിരോധമാണെന്നും എന്നാൽ, ഇപ്പോൽ രാഹുൽ ഗാന്ധിക്കൊപ്പം ഇരിക്കുന്നതിൽ അദ്ദേഹം സ്വയം സന്തോഷിക്കുകയാണെന്നും രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി.
അസഹിഷ്ണുതയുടെ പേരിൽ അവാർഡുകൾ മടക്കി നൽകിയ ബുദ്ധിജീവികൾ ഇപ്പോൾ എവിടെയാണെന്നും രവിശങ്കർ പ്രസാദ് ചോദിച്ചു. ഇപ്പോഴത്തെ പ്രതിപക്ഷ ഐക്യം പരാജയപ്പെട്ടവരുടെ ഒത്തുചേരലാണ്. അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭയക്കുന്നു. അഴിമതിയുടെ പേരിലുള്ളനടപടികളെ ഭയക്കുന്നവരാണ് ഇപ്പോൾ ഒന്നു ചേർന്നിരിക്കുന്നതെന്നും രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി.
ജനാധിപത്യ വിരുദ്ധമായി അണികളെ ഭയപ്പെടുത്തിയാണ് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ളവർ കോണ്‍ഗ്രസിനെ കൈയടക്കി വെച്ചിരിക്കുന്നത്. രാഹുൽ പാർട്ടി പ്രവർത്തകരെ ഭീഷണിപ്പെടുത്തി വെച്ചിരിക്കുകയാണ്. അദ്ദേഹം എപ്പോഴും തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുന്നു. എന്നിട്ടും പാർട്ടിയെ നയിച്ചുകൊണ്ടിരിക്കുകയാണ്. ശരദ് യാദവിന്റെ രാഷ്ട്രീയ അടിത്തറ തന്നെ കോണ്‍ഗ്രസ് വിരോധമാണെന്നും എന്നാൽ, ഇപ്പോൽ രാഹുൽ ഗാന്ധിക്കൊപ്പം ഇരിക്കുന്നതിൽ അദ്ദേഹം സ്വയം സന്തോഷിക്കുകയാണെന്നും രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി.