ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബ് നിർമാണത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ചു വിവരം നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. ബോംബ് നിർമിച്ചതിലും വിതരണം ചെയ്തതിനും പിന്നിലുള്ള ഗൂഢാലോചനയെക്കുറിച്ചാണ് സുപ്രീം കോടതി ഇന്നലെ ആരാഞ്ഞത്. ഇതു സംബന്ധിച്ച അന്വേഷണ വിവരങ്ങൾ മൾട്ടി ഡിസിപ്ലിനറി മോണിറ്ററിംഗ് ഏജൻസിയിൽ നിന്നു ശേഖരിച്ചു നൽകണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
രാജീവ് ഗാന്ധി വധത്തിന് 25 വർഷം പിന്നിട്ട ശേഷം ജസ്റ്റീസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബെഞ്ചാണു ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞത്. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബ് നിർമിക്കാൻ സഹായം നൽകിയെന്ന കേസിൽ തടവിൽ കഴിയുന്ന പേരറിവാളന്റെ അപേക്ഷയിലാണ് കോടതിയുടെ നിർദേശം.
രാജീവ് ഗാന്ധിയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണ പുരോഗതിയെക്കുറിച്ചും കോടതി ചോദിച്ചു. മൾട്ടി ഡിസിപ്ലിനറി മോണിറ്ററിംഗ് ഏജൻസിയുടെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. കേസ് വീണ്ടും അടുത്ത ബുധനാഴ്ച പരിഗണിക്കും.
രാജീവ് ഗാന്ധിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ബോംബ് നിർമിക്കാൻ രണ്ടു ബാറ്ററികൾ എത്തിച്ചു എന്ന കേസിലാണ് പേരറിവാളൻ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നത്. എന്നാൽ, കേസിൽ ആരാണ് ബോംബ് നിർമിച്ചതെന്നോ വിതരണം ചെയ്തതെന്നോ അന്വേഷണ സംഘം ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് പേരറിവാളന്റെ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ കോടതിയിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ച ഗൂഢാലോചന പുറത്തു വന്നാൽ തന്റെ കക്ഷിയുടെ നിരപരാധിത്വം വ്യക്തമാകുന്നും അഭിഭാഷകൻ വാദിച്ചു.
രാജീവ് ഗാന്ധി വധത്തിന് 25 വർഷം പിന്നിട്ട ശേഷം ജസ്റ്റീസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബെഞ്ചാണു ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞത്. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബ് നിർമിക്കാൻ സഹായം നൽകിയെന്ന കേസിൽ തടവിൽ കഴിയുന്ന പേരറിവാളന്റെ അപേക്ഷയിലാണ് കോടതിയുടെ നിർദേശം.
രാജീവ് ഗാന്ധിയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണ പുരോഗതിയെക്കുറിച്ചും കോടതി ചോദിച്ചു. മൾട്ടി ഡിസിപ്ലിനറി മോണിറ്ററിംഗ് ഏജൻസിയുടെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. കേസ് വീണ്ടും അടുത്ത ബുധനാഴ്ച പരിഗണിക്കും.
രാജീവ് ഗാന്ധിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ബോംബ് നിർമിക്കാൻ രണ്ടു ബാറ്ററികൾ എത്തിച്ചു എന്ന കേസിലാണ് പേരറിവാളൻ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നത്. എന്നാൽ, കേസിൽ ആരാണ് ബോംബ് നിർമിച്ചതെന്നോ വിതരണം ചെയ്തതെന്നോ അന്വേഷണ സംഘം ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് പേരറിവാളന്റെ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ കോടതിയിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ച ഗൂഢാലോചന പുറത്തു വന്നാൽ തന്റെ കക്ഷിയുടെ നിരപരാധിത്വം വ്യക്തമാകുന്നും അഭിഭാഷകൻ വാദിച്ചു.