ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ സ്വാതന്ത്ര്യദിനാഘോഷത്തിനായി സംസ്ഥാന സർക്കാറിന്റെ നിർദേശങ്ങൾ പാലിക്കാത്ത മദ്രസകൾക്കെതിരേ നടപടിക്കു സാധ്യത. ദേശീയ പതാക ഉയർത്താതിരിക്കുകയും ദേശീയ ഗാനം ആലപിക്കാതിരിക്കുകയും ചെയ്ത മദ്രസകൾക്കെതിരേയാണ് ദേശീയ സുരക്ഷാ നിയമപ്രകാരം (എൻഎസ്എ) കേസ് രജിസ്റ്റർ ചെയ്യാനൊരുങ്ങുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.
ദേശീയ പതാകയ്ക്കും ഗാനത്തിനും എതിരേ പ്രവർത്തിച്ചതായി ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് ബറേലി ഡിവിഷണൽ കമ്മീഷണർ പി.വി. ജഗ്മോഹൻ പറഞ്ഞു. ദേശിയ ഗാനം ആലപിക്കാതിരുന്ന മദ്രസകളുടെ പട്ടിക തയാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ഗാനത്തിനു പകരം ചില മദ്രസകളിൽ ‘സാരേ ജഹാംസെ അച്ഛാ... ഹിന്ദുസ്ഥാൻ ഹമാര’... പാടിയെന്നാണ് ആക്ഷേപം.
ചുരുക്കം ചില മദ്രസകളിൽ മാത്രമാണ് ഈ സംഭവം ഉണ്ടായിരിക്കുന്നതെന്നും എന്നാൽ, ഇതു സംബന്ധിച്ച് കൃത്യമായ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നുമാണു സൂചന.
ദേശീയ പതാകയ്ക്കും ഗാനത്തിനും എതിരേ പ്രവർത്തിച്ചതായി ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് ബറേലി ഡിവിഷണൽ കമ്മീഷണർ പി.വി. ജഗ്മോഹൻ പറഞ്ഞു. ദേശിയ ഗാനം ആലപിക്കാതിരുന്ന മദ്രസകളുടെ പട്ടിക തയാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ഗാനത്തിനു പകരം ചില മദ്രസകളിൽ ‘സാരേ ജഹാംസെ അച്ഛാ... ഹിന്ദുസ്ഥാൻ ഹമാര’... പാടിയെന്നാണ് ആക്ഷേപം.
ചുരുക്കം ചില മദ്രസകളിൽ മാത്രമാണ് ഈ സംഭവം ഉണ്ടായിരിക്കുന്നതെന്നും എന്നാൽ, ഇതു സംബന്ധിച്ച് കൃത്യമായ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നുമാണു സൂചന.