ന്യൂഡൽഹി: സർക്കാരിതര സന്നദ്ധ സംഘടനകളെ (എൻജിഒ) നിയന്ത്രിക്കാനുള്ള നിയമനിർമാണം അന്തിമഘട്ടത്തിലാണെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. സന്നദ്ധസംഘടനകളുടെ പ്രവർത്തനങ്ങളും ഫണ്ടും നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. എം.എൽ. ശർമയുടെ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചതിനെ തുടർന്ന് കേസ് ഈ മാസം 21ലേക്ക് മാറ്റി.