മാഡ്രിഡ്: സ്പെയിനിലെ ബാഴ്സലോണ നഗരത്തിൽ കാൽനട യാത്രക്കാരുടെ ഇടയിലേക്ക് വാൻ ഓടിച്ചുകയറ്റി നടത്തിയ ഭീകരാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. രണ്ടു പേരുടെ മരണം മാത്രമേ പോലീസ് സ്ഥിരീകരിച്ചിട്ടുള്ളു. 20 പേർക്കു പരിക്കേറ്റിട്ടുണ്ട്. ഇതു ഭീകരാക്രമണമാണെന്നു കറ്റാലൻ പോലീസ് വ്യക്തമാക്കി.
കുറഞ്ഞതു 13 പേർക്കു ജീവഹാനി നേരിട്ടെന്ന് കഡേന സേർ റേഡിയോ പറഞ്ഞു. എൽ പൈസ് പത്രം ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പത്തുപേരുടെ മരണം സ്ഥിരീകരിച്ചു.
അക്രമികൾ സമീപമുള്ള റസ്റ്ററന്റിൽ അഭയംപ്രാപിച്ചതായും ഇവരുടെ കൈയിൽ ആയുധങ്ങൾ ഉള്ളതായും റിപ്പോർട്ടുണ്ട്. ഏതാനും പേരെ ബന്ദികളാക്കിയെന്നും പറയപ്പെടുന്നു. വെടിവയ്പ്പുണ്ടായതായും റിപ്പോർട്ടുണ്ട്. നഗരത്തിന്റെ പ്രധാന ചത്വരത്തിലും സമീപ പ്രദേശങ്ങളിലും പോകരുതെന്നു ജനങ്ങളോടു പോലീസ് നിർദേശിച്ചു.
യൂറോപ്പിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രമാണ് ബാഴ്സലോണ. പ്രതിവർഷം ഒരു കോടിയിലേറെ ടൂറിസ്റ്റുകളാണ് ഇവിടെയെത്തുന്നത്. ബാഴ്സലോണയിലെ അധികൃതരുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്നു സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയി പറഞ്ഞു.
കുറഞ്ഞതു 13 പേർക്കു ജീവഹാനി നേരിട്ടെന്ന് കഡേന സേർ റേഡിയോ പറഞ്ഞു. എൽ പൈസ് പത്രം ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പത്തുപേരുടെ മരണം സ്ഥിരീകരിച്ചു.
അക്രമികൾ സമീപമുള്ള റസ്റ്ററന്റിൽ അഭയംപ്രാപിച്ചതായും ഇവരുടെ കൈയിൽ ആയുധങ്ങൾ ഉള്ളതായും റിപ്പോർട്ടുണ്ട്. ഏതാനും പേരെ ബന്ദികളാക്കിയെന്നും പറയപ്പെടുന്നു. വെടിവയ്പ്പുണ്ടായതായും റിപ്പോർട്ടുണ്ട്. നഗരത്തിന്റെ പ്രധാന ചത്വരത്തിലും സമീപ പ്രദേശങ്ങളിലും പോകരുതെന്നു ജനങ്ങളോടു പോലീസ് നിർദേശിച്ചു.
യൂറോപ്പിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രമാണ് ബാഴ്സലോണ. പ്രതിവർഷം ഒരു കോടിയിലേറെ ടൂറിസ്റ്റുകളാണ് ഇവിടെയെത്തുന്നത്. ബാഴ്സലോണയിലെ അധികൃതരുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്നു സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയി പറഞ്ഞു.