ബുനിയാ: കനത്തമഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയിൽ 40 പേർ മരിച്ചു. ഇട്ടൂരി പ്രവിശ്യയിൽ ആൽബർട്ട് തടാകക്കരയിലുള്ള തോറാ ഗ്രാമത്തിൽ ബുധനാഴ്ചയാണു ദുരന്തം ഉണ്ടായത്. മത്സ്യബന്ധനത്തൊഴിലാളികളുടെ ക്യാന്പിൽ മലയിടിഞ്ഞു വീഴുകയായിരുന്നു. സിയറാ ലിയോൺ രാജ്യത്തിന്റെ തലസ്ഥാനമായ ഫ്രീടൗണിൽ മണ്ണിടിച്ചിലിൽ 400 പേർ തിങ്കളാഴ്ച കൊല്ലപ്പെട്ടതിനു പിന്നാലെയാണു കോംഗോയിലും ദുരന്തമുണ്ടായത്.