ന്യൂഡൽഹി: കാഷ്മീർ പ്രശ്നം വെടിയുണ്ടകൾ കൊണ്ടോ അധിക്ഷേപം കൊണ്ടോ പരിഹരിക്കാനാകില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കാഷ്മീരികളെ ആലിംഗനം ചെയ്തു കൊണ്ടു മാത്രമേ പരിഹാരം കണ്ടെത്താനാകു. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിശ്ചയദാർഢ്യത്തിലൂടെ നാം മുന്നോട്ടു പോകുകയാണെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ എഴുപത്തിയൊന്നാം സ്വതന്ത്ര്യദിനത്തിൽ ചൊങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഭീകരവാദത്തിനെതിരേ നാം കടുത്ത നടപടികൾ തന്നെ സ്വീകരിച്ചിട്ടുണ്ട്. ഭീകരവാദത്തോടും ഭീകരവാദികളോടും മൃദുസമീപനം എന്നൊരു ചോദ്യമേയില്ല. ഭീകരരോടു മുഖ്യധാരയിൽ വരാനാണ് ആവശ്യപ്പെടുന്നത്. ജനാധിപത്യം എല്ലാ അവസരങ്ങളും അവകാശങ്ങളും നൽകുന്നുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, മുഖ്യധാരയിലാണെങ്കിൽ മാത്രമേ അതിനെ കൂടുതൽ ചൈതന്യവത്താക്കാൻ കഴിയൂ എന്നും കൂട്ടിച്ചേർത്തു.
ഇടതുപക്ഷ തീവ്രവാദത്തെ തടയുന്നതിൽ സുരക്ഷാസേനകൾ വഹിക്കുന്ന പങ്കിനെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഈ മേഖലകളിലുള്ള നിരവധി യുവജനങ്ങളെ അത് കീഴടങ്ങുന്നതിനും മുഖ്യധാരയുമായി യോജിപ്പിക്കുന്നതിനും പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ടു.ഗോരഖ്പൂരിലെ മെഡിക്കൽ കോളജിൽ 80 കുട്ടികൾ ഒാക്സിജൻ ലഭിക്കാതെ മരിക്കാനിടയായ സംഭവത്തെ, അവരുടെ സങ്കടങ്ങളിൽ രാജ്യത്തെ 125 കോടി ജനങ്ങളും തോളോടുതോൾ ചേർന്നുനിന്നു എന്നുമാത്രമാണ് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പരാമർശിച്ചത്.
അതേസമയം, മുത്തലാക്ക് മൂലം വിഷമകരമായ ജീവിതം നയിക്കാൻ നിർബന്ധിതരായ സഹോദരിമാരെ ആദരിക്കാൻ, വനിതാ ശാക്തീകരണത്തിന്റെ പശ്ചാത്തലത്തിൽ താനാഗ്രഹിക്കുന്നുവെന്ന് മോദി പറഞ്ഞു. ഈ മുന്നേറ്റത്തിന് തുടക്കമിടുകയും, മുത്തലാക്കിനെതിരേ പോരാടുകയും ചെയ്യുന്ന സഹോദരിമാരെ താൻ അഭിനന്ദിക്കുന്നുവെന്നും, ഈ പോരാട്ടത്തിൽ രാഷ്ട്രം അവരെ സഹായിക്കുമെന്നെനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ അവകാശം നേടിയെടുക്കുന്നതിനായി ആ അമ്മമാരെയും, സഹോദരിമാരെയും രാജ്യം സഹായിക്കും. അവരെ ഇന്ത്യ പൂർണമായും പിന്തുണയ്ക്കും. സ്ത്രീശാക്തീകരണത്തിന്റെ ദിശയിലുള്ള ഈ സുപ്രധാന ചുവടുവെയ്പിൽ അവർ അന്തിമമായ വിജയം നേടുമെന്നതിൽ തനിക്ക് പരിപൂർണ വിശ്വാസമുണ്ടെന്നും മോദി പറഞ്ഞു.
വിശ്വാസത്തിന്റെ പേരിലും ക്ഷമയില്ലായ്മയുടെ പേരിലും ചിലർ സാമൂഹികഘടനയെ നശിപ്പിക്കുന്നു. ജാതീയതയുടെയും, വർഗീയതയുടെയും വിഷം രാജ്യത്തിന് ഗുണമേകില്ലെന്നും മോദി ചൂണ്ടിക്കാട്ടി.
ഭീകരവാദത്തിനെതിരേ നാം കടുത്ത നടപടികൾ തന്നെ സ്വീകരിച്ചിട്ടുണ്ട്. ഭീകരവാദത്തോടും ഭീകരവാദികളോടും മൃദുസമീപനം എന്നൊരു ചോദ്യമേയില്ല. ഭീകരരോടു മുഖ്യധാരയിൽ വരാനാണ് ആവശ്യപ്പെടുന്നത്. ജനാധിപത്യം എല്ലാ അവസരങ്ങളും അവകാശങ്ങളും നൽകുന്നുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, മുഖ്യധാരയിലാണെങ്കിൽ മാത്രമേ അതിനെ കൂടുതൽ ചൈതന്യവത്താക്കാൻ കഴിയൂ എന്നും കൂട്ടിച്ചേർത്തു.
ഇടതുപക്ഷ തീവ്രവാദത്തെ തടയുന്നതിൽ സുരക്ഷാസേനകൾ വഹിക്കുന്ന പങ്കിനെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഈ മേഖലകളിലുള്ള നിരവധി യുവജനങ്ങളെ അത് കീഴടങ്ങുന്നതിനും മുഖ്യധാരയുമായി യോജിപ്പിക്കുന്നതിനും പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ടു.ഗോരഖ്പൂരിലെ മെഡിക്കൽ കോളജിൽ 80 കുട്ടികൾ ഒാക്സിജൻ ലഭിക്കാതെ മരിക്കാനിടയായ സംഭവത്തെ, അവരുടെ സങ്കടങ്ങളിൽ രാജ്യത്തെ 125 കോടി ജനങ്ങളും തോളോടുതോൾ ചേർന്നുനിന്നു എന്നുമാത്രമാണ് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പരാമർശിച്ചത്.
അതേസമയം, മുത്തലാക്ക് മൂലം വിഷമകരമായ ജീവിതം നയിക്കാൻ നിർബന്ധിതരായ സഹോദരിമാരെ ആദരിക്കാൻ, വനിതാ ശാക്തീകരണത്തിന്റെ പശ്ചാത്തലത്തിൽ താനാഗ്രഹിക്കുന്നുവെന്ന് മോദി പറഞ്ഞു. ഈ മുന്നേറ്റത്തിന് തുടക്കമിടുകയും, മുത്തലാക്കിനെതിരേ പോരാടുകയും ചെയ്യുന്ന സഹോദരിമാരെ താൻ അഭിനന്ദിക്കുന്നുവെന്നും, ഈ പോരാട്ടത്തിൽ രാഷ്ട്രം അവരെ സഹായിക്കുമെന്നെനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ അവകാശം നേടിയെടുക്കുന്നതിനായി ആ അമ്മമാരെയും, സഹോദരിമാരെയും രാജ്യം സഹായിക്കും. അവരെ ഇന്ത്യ പൂർണമായും പിന്തുണയ്ക്കും. സ്ത്രീശാക്തീകരണത്തിന്റെ ദിശയിലുള്ള ഈ സുപ്രധാന ചുവടുവെയ്പിൽ അവർ അന്തിമമായ വിജയം നേടുമെന്നതിൽ തനിക്ക് പരിപൂർണ വിശ്വാസമുണ്ടെന്നും മോദി പറഞ്ഞു.
വിശ്വാസത്തിന്റെ പേരിലും ക്ഷമയില്ലായ്മയുടെ പേരിലും ചിലർ സാമൂഹികഘടനയെ നശിപ്പിക്കുന്നു. ജാതീയതയുടെയും, വർഗീയതയുടെയും വിഷം രാജ്യത്തിന് ഗുണമേകില്ലെന്നും മോദി ചൂണ്ടിക്കാട്ടി.