ന്യൂഡൽഹി: ബിജെപിക്കൊപ്പം ചേർന്ന നിതീഷ് കുമാർ തള്ളിപ്പറഞ്ഞ ശരദ് യാദവ് പ്രതിപക്ഷ കക്ഷികൾക്കൊപ്പം ചേർന്നു കരുത്ത് തെളിയിക്കും. കോണ്ഗ്രസും ഇടതു കക്ഷികളും ഉൾപ്പടെ ഇന്നു ശരദ് യാദവ് വിളിച്ചു ചേർക്കുന്ന പ്രത്യേക യോഗത്തിൽ പങ്കെടുക്കും. കോണ്ഗ്രസ്, സമാജ് വാദി പാർട്ടി, ഇടത് പാർട്ടികൾ, ബിഎസ്പി, തൃണമൂൽ കോണ്ഗ്രസ് തുടങ്ങി ബിജെപി വിരുദ്ധ ചേരിയിൽ നിൽക്കുന്ന പ്രതിപക്ഷ കക്ഷികളെല്ലാം തന്നെ ശരദ് യാദവിനൊപ്പം അണിനിരക്കും. പ്രതിപക്ഷ നിരയിൽ നിന്ന് ആരൊക്കെ അണിനിരക്കും എന്ന ചോദ്യത്തിന് വരാത്തതായി പ്രതിപക്ഷത്തു നിന്ന് ആരും തന്നെ ഉണ്ടാകില്ലെന്നായിരുന്നു ശരദ് യാദവിന്റെ മറുപടി.
ഭരണഘടനയുടെ ആത്മാവ്. അത് സംരക്ഷിക്കുന്നതിനായി രാജ്യവ്യാപകമായി യോഗങ്ങൾ വിളിച്ചു ചേർക്കുമെന്നും ശരദ് യാദവ് വ്യക്തമാക്കി. നിതീഷ് കുമാർ ബിജെപിക്കൊപ്പം ചേർന്നതിനെ എതിർക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ശരദ് യാദവ് വ്യക്തമായ ഉത്തരം നൽകിയില്ല. പ്രതിപക്ഷ പാർട്ടികളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള യോഗം നേരത്തേ തന്നെ തീരുമാനിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമ്മിശ്ര സംസ്കാരം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രചാരം ആർക്കും എതിരെയല്ല. ഇത് 125 കോടി ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും ശരദ് യാദവ് പറഞ്ഞു. രോഹിത് വെമുലയുടെ ആത്മഹത്യ, ജഐൻയുവിലെ നജീബിന്റെ തിരോധാനം, കർഷക ആത്മഹത്യകൾ തുടങ്ങിയ വിഷയങ്ങളാണു താൻ ഉയർത്തിപ്പിടിക്കുന്നത്. വിശ്വാസത്തിന്റെ പേരിലുള്ള അക്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളെ പിന്തുണയ്ക്കുന്നു. എന്നാൽ, മോദി ഇത് ആദ്യം പറയേണ്ടത് ബിജപി സർക്കാരുകളോടാണെന്നും ശരദ് യാദവ് പറഞ്ഞു.
ശരദ് യാദവിന്റെ ഇന്നു നടക്കുന്ന സമ്മേളനത്തിലേക്ക് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, നേതാക്കളായ അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്, സമാജ് വാദി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവർക്കു ക്ഷണമുണ്ട്. പാർലമെന്ററി പാർട്ടി നേതാവ് സ്ഥാനത്ത് നിന്നു ശരദ് യാദവിനെ നീക്കം ചെയ്ത ജെഡിയു യോഗം വിളിക്കരുതെന്നു അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.
ഭരണഘടനയുടെ ആത്മാവ്. അത് സംരക്ഷിക്കുന്നതിനായി രാജ്യവ്യാപകമായി യോഗങ്ങൾ വിളിച്ചു ചേർക്കുമെന്നും ശരദ് യാദവ് വ്യക്തമാക്കി. നിതീഷ് കുമാർ ബിജെപിക്കൊപ്പം ചേർന്നതിനെ എതിർക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ശരദ് യാദവ് വ്യക്തമായ ഉത്തരം നൽകിയില്ല. പ്രതിപക്ഷ പാർട്ടികളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള യോഗം നേരത്തേ തന്നെ തീരുമാനിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമ്മിശ്ര സംസ്കാരം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രചാരം ആർക്കും എതിരെയല്ല. ഇത് 125 കോടി ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും ശരദ് യാദവ് പറഞ്ഞു. രോഹിത് വെമുലയുടെ ആത്മഹത്യ, ജഐൻയുവിലെ നജീബിന്റെ തിരോധാനം, കർഷക ആത്മഹത്യകൾ തുടങ്ങിയ വിഷയങ്ങളാണു താൻ ഉയർത്തിപ്പിടിക്കുന്നത്. വിശ്വാസത്തിന്റെ പേരിലുള്ള അക്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളെ പിന്തുണയ്ക്കുന്നു. എന്നാൽ, മോദി ഇത് ആദ്യം പറയേണ്ടത് ബിജപി സർക്കാരുകളോടാണെന്നും ശരദ് യാദവ് പറഞ്ഞു.
ശരദ് യാദവിന്റെ ഇന്നു നടക്കുന്ന സമ്മേളനത്തിലേക്ക് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, നേതാക്കളായ അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്, സമാജ് വാദി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവർക്കു ക്ഷണമുണ്ട്. പാർലമെന്ററി പാർട്ടി നേതാവ് സ്ഥാനത്ത് നിന്നു ശരദ് യാദവിനെ നീക്കം ചെയ്ത ജെഡിയു യോഗം വിളിക്കരുതെന്നു അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.