ഭോപ്പാൽ: മധ്യപ്രദേശ് നഗർപാലിക-നഗർ പരിഷത്ത് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്കു മുൻതൂക്കം. 26 നഗരസഭകളിലെ അധ്യക്ഷസ്ഥാനം ബിജെപി നേടിയപ്പോൾ പ്രതിപക്ഷമായ കോൺഗ്രസ് 15 നഗരസഭകളിൽ ഭരണത്തിലെത്തി.
കോൺഗ്രസ് പിന്തുണയുള്ള രണ്ടു സ്വതന്ത്രരും വിജയിച്ചു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കോൺഗ്രസ് നേട്ടമുണ്ടാക്കി. കഴിഞ്ഞ തവണ കോൺഗ്രസിന് ഒന്‍പതും ബിജെപിക്ക് 26ഉം നഗരസഭകളാണു കിട്ടിയത്. ചിന്ദ്വാഡ ഉൾപ്പെടെ മുൻ കേന്ദ്രമന്ത്രി കമൽനാഥിന്റെ സ്വാധീനമേഖലകളിലാണു കോൺഗ്രസ് നേട്ടമുണ്ടാക്കിയത്. കർഷകപ്രക്ഷോഭവുംപോലീസ് വെടിവയ്പുമുണ്ടായ മാന്ദ്സൗറിലെ മൂന്നു നഗരസഭകൾ കോൺഗ്രസ് നേടി. അതേസമയം, മുതിർന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ തട്ടകമായ കൈലരാസിലും ദാബ്രയിലും കോൺഗ്രസ് പരാജയപ്പെട്ടു.
കോൺഗ്രസ് പിന്തുണയുള്ള രണ്ടു സ്വതന്ത്രരും വിജയിച്ചു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കോൺഗ്രസ് നേട്ടമുണ്ടാക്കി. കഴിഞ്ഞ തവണ കോൺഗ്രസിന് ഒന്‍പതും ബിജെപിക്ക് 26ഉം നഗരസഭകളാണു കിട്ടിയത്. ചിന്ദ്വാഡ ഉൾപ്പെടെ മുൻ കേന്ദ്രമന്ത്രി കമൽനാഥിന്റെ സ്വാധീനമേഖലകളിലാണു കോൺഗ്രസ് നേട്ടമുണ്ടാക്കിയത്. കർഷകപ്രക്ഷോഭവുംപോലീസ് വെടിവയ്പുമുണ്ടായ മാന്ദ്സൗറിലെ മൂന്നു നഗരസഭകൾ കോൺഗ്രസ് നേടി. അതേസമയം, മുതിർന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ തട്ടകമായ കൈലരാസിലും ദാബ്രയിലും കോൺഗ്രസ് പരാജയപ്പെട്ടു.