ബംഗളൂരു: നരേന്ദ്ര മോദി സർക്കാരിന്റെ കാഷ്മീർ നയത്തിനെതിരേ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. കേന്ദ്രസർക്കാരിന്റെ തെറ്റായ നയമാണ് കാഷ്മീരിനെ സംബന്ധിച്ച് പാക്കിസ്ഥാന്റെ ധിക്കാരങ്ങൾക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിന സന്ദേശത്തിൽ കാഷ്മീരികളുടെ പ്രശ്നം പരിഹരിക്കാൻ ബുള്ളറ്റും അധിക്ഷേപവുംകൊണ്ട് സാധിക്കില്ലെന്നും അവരെ സ്നേഹത്തോടെ പുണരുകയാണ് വേണ്ടതെന്നും മോദി പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് രാഹുൽ ബംഗളൂരുവിൽ നടന്ന കോൺഗ്രസ് റാലിക്കിടെ മോദി സർക്കാരിന്റെ കാഷ്മീർ നയത്തിനെതിരേ വിമർശനമുന്നയിച്ചത്.
വിദ്വേഷത്തിന്റെ വിത്തുകളാണു മോദി സർക്കാർ കാഷ്മീരിൽ പാകിയിരിക്കുന്നത്. ഇതിലൂടെ പാക്കിസ്ഥാനു മാത്രമേ നേട്ടമുണ്ടാകൂ. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുൻ സർക്കാർ പത്ത് വർഷംകൊണ്ട് ഉറപ്പാക്കിയ സമാധാനവും ശാന്തിയുമാണ് മോദി സർക്കാർ ഒറ്റമാസംകൊണ്ട് തല്ലിത്തകർത്തത്. എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുണ്ടായ മുൻ ബിജെപി സർക്കാരിന്റെ കാലത്ത് കാഷ്മീർ അശാന്തമായി തുടരവെയാണ് 2004ൽ മൻമോഹൻ സിംഗിന്റെ യുപിഎ സർക്കാർ അധികാരത്തിലെത്തിയത്. വീണ്ടും അന്നത്തെ സ്ഥിതിയാണെന്നും രാഹുൽ പറഞ്ഞു.
വിദ്വേഷത്തിന്റെ വിത്തുകളാണു മോദി സർക്കാർ കാഷ്മീരിൽ പാകിയിരിക്കുന്നത്. ഇതിലൂടെ പാക്കിസ്ഥാനു മാത്രമേ നേട്ടമുണ്ടാകൂ. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുൻ സർക്കാർ പത്ത് വർഷംകൊണ്ട് ഉറപ്പാക്കിയ സമാധാനവും ശാന്തിയുമാണ് മോദി സർക്കാർ ഒറ്റമാസംകൊണ്ട് തല്ലിത്തകർത്തത്. എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുണ്ടായ മുൻ ബിജെപി സർക്കാരിന്റെ കാലത്ത് കാഷ്മീർ അശാന്തമായി തുടരവെയാണ് 2004ൽ മൻമോഹൻ സിംഗിന്റെ യുപിഎ സർക്കാർ അധികാരത്തിലെത്തിയത്. വീണ്ടും അന്നത്തെ സ്ഥിതിയാണെന്നും രാഹുൽ പറഞ്ഞു.