ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിനു പന്തുരുളാന്‍ ഇനി 50 ദിവസത്തിന്റെ ദൂരം മാത്രം. ആറു ഗ്രൂപ്പുകളിലായി 24 ടീമുകൾ ലോകകിരീടം ലക്ഷ്യമാക്കി പന്ത് തട്ടും. ന്യൂഡല്‍ഹി, മുംബൈ, ഗോവ, കൊച്ചി , കോല്‍ക്കത്ത , ഗോഹട്ടി എന്നിവിടങ്ങളാണ് മത്സരവേദികള്‍.
ഒക്ടോബര്‍ ആറിന് വൈകിട്ട് അഞ്ചിന് ന്യൂഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് എയിൽ കൊളംബിയ-ഘാനയെയും നവിമുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് ബി യിൽ ന്യൂസിലന്‍ഡ്-തുര്‍ക്കിയെയും നേരിടും. അന്നേദിവസം രാത്രി എട്ടിന് ആതിഥേയരായ ഇന്ത്യ യുഎസ്എയെയും നേരിടും.
കേരളം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗ്രൂപ്പ് ഡി മത്സരങ്ങള്‍ക്ക് കലൂർ അന്താരാഷ്്ട്ര സ്റ്റേഡിയം സാക്ഷിയാകും. ആദ്യ മത്സരം ഒക്ടോബര്‍ ഏഴിന് വൈകിട്ട് അഞ്ചിനാണ്. ആദ്യമത്സരം തന്നെ ആവേശത്തിന്റെ അലയൊലി ഉയർത്തുമെന്ന് ഉറപ്പാണ്.
ബ്രസീല്‍-സ്പെയിന് പോരാട്ടമാണ് അന്നു നടക്കുന്നത്. ഉത്തരകൊറിയ , നൈജര്‍ ടീമുകളും ഗ്രൂപ്പ് ഡി യില്‍ കളിക്കുന്നുണ്ട്. ഗോവയില്‍ ഗ്രൂപ്പ് സി മത്സരങ്ങള്‍ കളിക്കുന്ന ജര്‍മനിയുടെ അവസാന ഗ്രൂപ്പ് മാച്ചും കൊച്ചിയിലാണ്.
അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്. ലോകകപ്പ് 50 ദിവസം അരികില്‍ എത്തിയതോടെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുപോകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി ഇതു സൂചിപ്പിക്കുകയും ചെയ്തു. കൊച്ചിയിലെ ആദ്യമത്സര ത്തിന്റെ ടിക്കറ്റുക ൾ ഇതിനോടകം ഏറെക്കുറെ വിറ്റു തീർന്നതായി സംഘാടകർ പറഞ്ഞു.
ലോകകപ്പിലേക്ക് ഇനി 50 നാള്
12:43 AM Aug 17, 2017 | Deepika.com