ന്യൂയോർക്ക്: മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം മരിയ ഷറപ്പോവ ഈ മാസം ഒടുവില്‍ നടക്കുന്ന യുഎസ് ഓപ്പണിലേക്കുള്ള വൈല്‍ഡ് കാര്‍ഡ് നറുക്കെടുപ്പില്‍ ഒന്നാമത്. 2016 ജനുവരിയില്‍ ഉത്തേജക മരുന്നു വിവാദത്തെത്തുടര്‍ന്ന് 15 മാസത്തോളം വിലക്കേര്‍പ്പെടുത്തിയിരുന്ന ഷറപ്പോവ കളിക്കളത്തിലേക്ക് ഈ വര്‍ഷം ആദ്യം മടങ്ങിയെത്തിയെങ്കിലും ഫ്രഞ്ച് ഓപ്പണില്‍ ലഭിച്ച വൈല്‍ഡ്കാര്‍ഡ് പരിക്കിനെത്തുടര്‍ന്ന് വെറുതെയായി.
ഇതേത്തുടര്‍ന്ന് വിമ്പിള്‍ഡണ്‍ അടക്കമുള്ള പുല്‍കോര്‍ട്ട് സീസണ് മരിയയ്ക്ക് നഷ്ടമായി.
2006ലെ യുഎസ് ഓപ്പണും അഞ്ച് ഗ്രാന്‍സ്ലാമുകളും സ്വന്തമാക്കിയ മരിയ, അന്താരാഷ്്ട്ര ടെന്നീസ് ഫെഡറേഷന്റെ നിയമാവലിയില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് അറിയാതിരുന്നതാണ് ഉത്തേജകവിവാദത്തില്‍ പെടാന്‍ കാരണമായതെന്ന് താരം പറയുന്നു.
മരിയ ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്. വൈല്‍ഡ് കാര്‍ഡ് ലഭിച്ച മറ്റു വനിതാ താരങ്ങള്‍ ടെയ്ലര് ടോണ്‍സെന്‍ഡ്, കല്യാ ഡേ, സോഫിയ കെനിന്, ആഷ്ലി ക്രാറ്റ്സര്‍, ബ്രിയന്‍ മൈനര്‍ എന്നീ അമേരിക്കന്‍ താരങ്ങളും ഫ്രാന്‍സിന്റെ അമാന്ഡില് ഹെസ്സെയുമാണ്.
ഷറപ്പോവ യുഎസ് ഓപ്പണിൽ കളിക്കും
12:43 AM Aug 17, 2017 | Deepika.com