വാഷിംഗ്ടൺ: ഹിസ്ബുൾ മുജാഹിദീനെ ഭീകരസംഘടനയായി യുഎസ് പ്രഖ്യാപിച്ചു. അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പാക്കിസ്ഥാനിൽ ആസ്ഥാനമുള്ള ഹിസ്ബുൾ മുജാഹിദീൻ നേതാവ് സയിദ് സലാഹുദീനെ രണ്ടു മാസം മുന്പ് ആഗോള ഭീകരനായി യുഎസ് പ്രഖ്യാപിച്ചിരുന്നു.
സംഘടനയ്ക്ക് യുഎസിൽ ഉള്ള എല്ലാ ആസ്തികളും മരവിപ്പിക്കുന്നതായി അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ പറഞ്ഞു. കാഷ്മീരിൽ നടന്ന നിരവധി സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഹിസ്ബുൾ മുജാഹിദീൻ ഏറ്റെടുത്തിട്ടുണ്ട്.
സംഘടനയ്ക്ക് യുഎസിൽ ഉള്ള എല്ലാ ആസ്തികളും മരവിപ്പിക്കുന്നതായി അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ പറഞ്ഞു. കാഷ്മീരിൽ നടന്ന നിരവധി സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഹിസ്ബുൾ മുജാഹിദീൻ ഏറ്റെടുത്തിട്ടുണ്ട്.