ശ്രീനഗർ: ജമ്മുകാഷ്മീരിൽ വിധ്വസംകപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദിനു പുതിയ കമാൻഡർ. ഷോപ്പിയാനിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഘടനയുടെ ഓപ്പറേഷണൽ കമാൻഡർ യാസിൻ ഇറ്റുവിന്റെ പിൻഗാമിയായി മുഹമ്മദ് ബിൻ കാസിമിനെ നിയമിച്ചു.
പാക് അധിനിവേശ കാഷ്മീരിലെ മുസാഫറാബാദിൽ ഹിസ്ബുൾ നേതാവ് സയ്യിദ് സലാഹുദീന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിലിന്റേതാണു തീരുമാനം. ഇന്ത്യൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ മരണസംഖ്യ ഉയരുന്നത് ചതിയന്മാരുടെയും ഇന്ത്യൻ ചാരന്മാരുടെയും പ്രവർത്തനം മൂലമാണെന്നു കൗൺസിൽ വിലയിരുത്തി. ഗസ്നവി എന്നറിയപ്പെടുന്ന യാസിൻ ഇറ്റുവിനെയും രണ്ടു സഹായികളെയും ഷോപ്പിയാനിലെ അവ്നീരയിൽ ശനിയാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷാസേന വധിച്ചത്. ഒരു മേജർ ഉൾപ്പെടെ മൂന്നുപേർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റിരുന്നു.
മധ്യകാഷ്മീരിലെ ബഡ്ഗാം സ്വദേശിയായ ഇറ്റു ഭീകരപ്രവർത്തനം അവസാനിപ്പിച്ച് സുരക്ഷാസേന മുന്പാകെ നേരത്തെ കീഴടങ്ങിയിരുന്നയാളാണ്. 2016 ജുലൈയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഹിസ്ബുൾ കമാൻഡർ ബുർഹൻ വാനി കൊല്ലപ്പെട്ടതിനെത്തുടർന്ന് കാഷ്മീർ താഴ്വരയിൽ ഉടലെടുത്ത സംഘർഷത്തിനു പിന്നിൽ പ്രവർത്തിച്ചത് ഈ ഭീകരനായിരുന്നു. നിരവധി യുവാക്കളെ ഭീകരസംഘടനയിലെത്തിക്കുകയും ചെയ്തു. 1996ലാണ് ഹിസ്ബുൾ മുജാഹിദ്ദീനിലെത്തിയത്. 2007 ൽ സുരക്ഷാസേനയ്ക്കു മുന്പാകെ കീഴടങ്ങിയെങ്കിലും 2014 ൽ പരോളിൽ ഇറങ്ങിയശേഷം വീണ്ടും ഭീകരവാദത്തിലേക്കു തിരിയുകയായിരുന്നു.
കൊല്ലപ്പെട്ട മറ്റൊരു ഭീകരനായ ഉമർ മജീദ് ഷോപ്പിയാൻ ജില്ലക്കാരനാണ്. സമൂഹമാധ്യമങ്ങളുടെ ചുമതലയുണ്ടായിരുന്ന ഇർഫാനാണ് കൊല്ലപ്പെട്ട മൂന്നാമത്തെയാൾ.
പാക് അധിനിവേശ കാഷ്മീരിലെ മുസാഫറാബാദിൽ ഹിസ്ബുൾ നേതാവ് സയ്യിദ് സലാഹുദീന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിലിന്റേതാണു തീരുമാനം. ഇന്ത്യൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ മരണസംഖ്യ ഉയരുന്നത് ചതിയന്മാരുടെയും ഇന്ത്യൻ ചാരന്മാരുടെയും പ്രവർത്തനം മൂലമാണെന്നു കൗൺസിൽ വിലയിരുത്തി. ഗസ്നവി എന്നറിയപ്പെടുന്ന യാസിൻ ഇറ്റുവിനെയും രണ്ടു സഹായികളെയും ഷോപ്പിയാനിലെ അവ്നീരയിൽ ശനിയാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷാസേന വധിച്ചത്. ഒരു മേജർ ഉൾപ്പെടെ മൂന്നുപേർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റിരുന്നു.
മധ്യകാഷ്മീരിലെ ബഡ്ഗാം സ്വദേശിയായ ഇറ്റു ഭീകരപ്രവർത്തനം അവസാനിപ്പിച്ച് സുരക്ഷാസേന മുന്പാകെ നേരത്തെ കീഴടങ്ങിയിരുന്നയാളാണ്. 2016 ജുലൈയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഹിസ്ബുൾ കമാൻഡർ ബുർഹൻ വാനി കൊല്ലപ്പെട്ടതിനെത്തുടർന്ന് കാഷ്മീർ താഴ്വരയിൽ ഉടലെടുത്ത സംഘർഷത്തിനു പിന്നിൽ പ്രവർത്തിച്ചത് ഈ ഭീകരനായിരുന്നു. നിരവധി യുവാക്കളെ ഭീകരസംഘടനയിലെത്തിക്കുകയും ചെയ്തു. 1996ലാണ് ഹിസ്ബുൾ മുജാഹിദ്ദീനിലെത്തിയത്. 2007 ൽ സുരക്ഷാസേനയ്ക്കു മുന്പാകെ കീഴടങ്ങിയെങ്കിലും 2014 ൽ പരോളിൽ ഇറങ്ങിയശേഷം വീണ്ടും ഭീകരവാദത്തിലേക്കു തിരിയുകയായിരുന്നു.
കൊല്ലപ്പെട്ട മറ്റൊരു ഭീകരനായ ഉമർ മജീദ് ഷോപ്പിയാൻ ജില്ലക്കാരനാണ്. സമൂഹമാധ്യമങ്ങളുടെ ചുമതലയുണ്ടായിരുന്ന ഇർഫാനാണ് കൊല്ലപ്പെട്ട മൂന്നാമത്തെയാൾ.