ന്യൂഡൽഹി: ഉത്തർപ്രദേശിലെ സർക്കാർ മെഡിക്കൽ കോളജിൽ പ്രാണവായു കിട്ടാതെ കുഞ്ഞുങ്ങൾ കൂട്ടത്തോടെ മരിച്ച സംഭവത്തിൽ ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ ഖാനെ പുറത്താക്കിയ സംഭവത്തിൽ വിവാദം കൊഴുക്കുന്നു.
സ്വന്തം പോക്കറ്റിൽനിന്നു പണം മുടക്കി കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച ഡോക്ടറെ ബലിയാടാക്കി യുപി സർക്കാർ ഉത്തരവാദിത്വത്തിൽന്നു തലയൂരാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസി(എയിംസ്)ലെ ഡോക്ടർമാർ രംഗത്തുവന്നു.
എന്നാൽ, കുഞ്ഞുങ്ങളെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന അവകാശവാദം സ്ഥാപിക്കാൻ കഥകൾ കെട്ടിച്ചമയ്ക്കുകയാണെന്ന ആരോപണം ഡോക്ടർക്കെതിരേ ഉയർന്നിരിക്കുന്നതായി മെഡിക്കൽ കോളജിലെ ഉന്നതവൃത്തങ്ങൾ വെളിപ്പെടുത്തിയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. 50 കിടക്കകളുള്ള സ്വകാര്യ ആശുപത്രി ഈ ഡോക്ടർ നടത്തുന്നതായും ആരോപണമുണ്ട്.
ശനിയാഴ്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യമന്ത്രി നഡ്ഡയും ദുരന്തം നടന്ന ഗൊരഖ്പുരിലെ ബിആർഡി മെഡിക്കൽ കോളജ് സന്ദർശിച്ചതിനു പിന്നാലെയാണ് ഡോ. ഖാനെ പുറത്താക്കിയത്. മെഡിക്കൽ കോളജിലെ ശിശുരോഗവിഭാഗം നോഡൽ ഓഫീസറായിരുന്ന ഡോ. ഖാൻ സ്വാകാര്യ പ്രാക്ടീസ് നടത്തിയെന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു നടപടി.
പ്രാണവായുവായ ഓക്സിജൻ ഇല്ലാതിരുന്നതാണ് വളരെയധികം കുട്ടികൾ ഒന്നിച്ചു മരിക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഡോക്ടറെ ബലിയാടാക്കി ഉത്തരവാദിത്വത്തിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമമാണു നടത്തുന്നതെന്ന് യുപി സർക്കാരിനയച്ച കത്തിൽ എംയിസിലെ റസിഡന്റ് ഡോക്ടർമാർ ചൂണ്ടിക്കാട്ടി. ആശുപത്രിയിൽ ഓക്സിജൻ ഇല്ലെങ്കിൽ അതിന്റെ ഉത്തരവാദിത്വം സർക്കാരിനു മാത്രമാണെന്ന് എയിംസ് ഡോക്ടർമാർ ചൂണ്ടിക്കാട്ടി. അത് ഡോക്ടർമാരുടെ തലയിൽ കെട്ടിവയ്ക്കുന്നതു ശരിയല്ലെന്നും അവർ കൂട്ടിച്ചേർത്തു.
കുടിശിക അടയ്ക്കാത്തതുമൂലമാണ് വിതരണക്കാരൻ ആശുപത്രിക്ക് ഓക്സിജൻ നല്കാതിരുന്നതെന്നും പറയപ്പെടുന്നു. എന്നാൽ, മെഡിക്കൽ കോളജിലെ പർച്ചേസ് കമ്മിറ്റിയിൽ അംഗമായിരുന്ന ഡോ. ഖാന് ആശുപത്രിയിൽ ഓക്സിജൻ തീർന്ന കാര്യം മുന്പേ അറിവുള്ളതായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ശിശുരോഗ ആശുപത്രിയാണ് ഡോ. ഖാൻ നടത്തുന്നതെന്നും അദ്ദേഹത്തിന്റെ ഡെന്റിസ്റ്റ് കൂടിയായ ഭാര്യയാണ് ഉടമയെന്നും റിപ്പോർട്ട് ചെയ്തു. ദുരന്തത്തിനു കാരണം ഓക്സിജൻ ഇല്ലാതിരുന്നതല്ലെന്നാണ് യുപി സർക്കാർ വാദിക്കുന്നത്. ഗൊരഖ്പുർ മേഖലയിൽ സാധാരണമായ ജപ്പാൻ ജ്വരമാണ് മരണകാരണമെന്ന് അവർ പറയുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ നൂറുകണക്കിനു ജീവനുകൾ ഈ രോഗംമൂലം ഇവിടെ പൊലിഞ്ഞിട്ടുണ്ടെന്നും പറയുന്നു.
സ്വന്തം പോക്കറ്റിൽനിന്നു പണം മുടക്കി കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച ഡോക്ടറെ ബലിയാടാക്കി യുപി സർക്കാർ ഉത്തരവാദിത്വത്തിൽന്നു തലയൂരാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസി(എയിംസ്)ലെ ഡോക്ടർമാർ രംഗത്തുവന്നു.
എന്നാൽ, കുഞ്ഞുങ്ങളെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന അവകാശവാദം സ്ഥാപിക്കാൻ കഥകൾ കെട്ടിച്ചമയ്ക്കുകയാണെന്ന ആരോപണം ഡോക്ടർക്കെതിരേ ഉയർന്നിരിക്കുന്നതായി മെഡിക്കൽ കോളജിലെ ഉന്നതവൃത്തങ്ങൾ വെളിപ്പെടുത്തിയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. 50 കിടക്കകളുള്ള സ്വകാര്യ ആശുപത്രി ഈ ഡോക്ടർ നടത്തുന്നതായും ആരോപണമുണ്ട്.
ശനിയാഴ്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യമന്ത്രി നഡ്ഡയും ദുരന്തം നടന്ന ഗൊരഖ്പുരിലെ ബിആർഡി മെഡിക്കൽ കോളജ് സന്ദർശിച്ചതിനു പിന്നാലെയാണ് ഡോ. ഖാനെ പുറത്താക്കിയത്. മെഡിക്കൽ കോളജിലെ ശിശുരോഗവിഭാഗം നോഡൽ ഓഫീസറായിരുന്ന ഡോ. ഖാൻ സ്വാകാര്യ പ്രാക്ടീസ് നടത്തിയെന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു നടപടി.
പ്രാണവായുവായ ഓക്സിജൻ ഇല്ലാതിരുന്നതാണ് വളരെയധികം കുട്ടികൾ ഒന്നിച്ചു മരിക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഡോക്ടറെ ബലിയാടാക്കി ഉത്തരവാദിത്വത്തിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമമാണു നടത്തുന്നതെന്ന് യുപി സർക്കാരിനയച്ച കത്തിൽ എംയിസിലെ റസിഡന്റ് ഡോക്ടർമാർ ചൂണ്ടിക്കാട്ടി. ആശുപത്രിയിൽ ഓക്സിജൻ ഇല്ലെങ്കിൽ അതിന്റെ ഉത്തരവാദിത്വം സർക്കാരിനു മാത്രമാണെന്ന് എയിംസ് ഡോക്ടർമാർ ചൂണ്ടിക്കാട്ടി. അത് ഡോക്ടർമാരുടെ തലയിൽ കെട്ടിവയ്ക്കുന്നതു ശരിയല്ലെന്നും അവർ കൂട്ടിച്ചേർത്തു.
കുടിശിക അടയ്ക്കാത്തതുമൂലമാണ് വിതരണക്കാരൻ ആശുപത്രിക്ക് ഓക്സിജൻ നല്കാതിരുന്നതെന്നും പറയപ്പെടുന്നു. എന്നാൽ, മെഡിക്കൽ കോളജിലെ പർച്ചേസ് കമ്മിറ്റിയിൽ അംഗമായിരുന്ന ഡോ. ഖാന് ആശുപത്രിയിൽ ഓക്സിജൻ തീർന്ന കാര്യം മുന്പേ അറിവുള്ളതായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ശിശുരോഗ ആശുപത്രിയാണ് ഡോ. ഖാൻ നടത്തുന്നതെന്നും അദ്ദേഹത്തിന്റെ ഡെന്റിസ്റ്റ് കൂടിയായ ഭാര്യയാണ് ഉടമയെന്നും റിപ്പോർട്ട് ചെയ്തു. ദുരന്തത്തിനു കാരണം ഓക്സിജൻ ഇല്ലാതിരുന്നതല്ലെന്നാണ് യുപി സർക്കാർ വാദിക്കുന്നത്. ഗൊരഖ്പുർ മേഖലയിൽ സാധാരണമായ ജപ്പാൻ ജ്വരമാണ് മരണകാരണമെന്ന് അവർ പറയുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ നൂറുകണക്കിനു ജീവനുകൾ ഈ രോഗംമൂലം ഇവിടെ പൊലിഞ്ഞിട്ടുണ്ടെന്നും പറയുന്നു.