പാറ്റ്ന: ജെഡി-യു മറ്റൊരു പിളർപ്പിന്റെ വക്കിൽ എത്തിനിൽക്കേ മുതിർന്ന നേതാവ് ശരത് യാദവിന്റെ അനുകൂലികൾക്കെതിരേ നിതീഷ്കുമാർ പക്ഷത്തിന്റെ വെട്ടിനിരത്തൽ.
ബിജെപി പിന്തുണയോടെ ഭരണത്തിൽ എത്തിയതിനു പിന്നാലെ ഇരുനേതാക്കളും തമ്മിലുള്ള അസ്വാരസ്യം വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജെഡി-യു പിളർപ്പിലേക്കെന്ന അഭ്യൂഹം. ശരത് യാദവിന്റെ അനുകൂലികളായ 21 നേതാക്കളെയാണു പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
മുൻമന്ത്രി രമണി രാം ഉൾപ്പെടെയുള്ളവരെയാണ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തത്. ബിഹാർ ജെഡി-യു അധ്യക്ഷൻ ബസിഷ്ഠ് നാരായൺ സിംഗാണ് ഇക്കാര്യം അറിയിച്ചത്. രമണി രാമിനൊപ്പം മുൻ എംഎൽഎമാരായിരുന്ന ഷിയോഹർ അർജുൻ റായ്, രാജ് കിഷോർ സിൻഹ, വിജയ് വർമ തുടങ്ങിയവരും പുറത്താക്കപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടും. ഇവർക്കുപിന്നാലെ ജില്ലാ നേതൃത്വത്തിലുള്ളവർക്കെതിരേയും നടപടി സ്വീകരിച്ചിട്ടുണ്ട്. മഹാസഖ്യത്തിൽനിന്നു കൂറുമാറി ബിജെപിക്കൊപ്പം ചേർന്ന നിതീഷിന്റെ രാഷ്ട്രീയ വഞ്ചനയ്ക്കെതിരേ ശരത് യാദവിന്റെ നേതൃത്വത്തിൽ "സംവദ് യാത്ര' സംഘടിപ്പിച്ചിരുന്നു.
മൂന്നു ദിവസം നീണ്ട യാത്ര ശനിയാഴ്ചയാണ് അവസാനിച്ചത്. ഇതിൽ പങ്കെടുത്ത പ്രധാനികളായിരുന്നു രമണി രാം, അർജുൻ റായ് തുടങ്ങിയവർ.
സംവദ് യാത്രയ്ക്ക് സഹകരിച്ച ജില്ലാ നേതാക്കളെയാണ് പാർട്ടിവിരുദ്ധ കുറ്റം ആരോപിച്ച് പുറത്താക്കിയിരിക്കുന്നത്. രാജ്യസഭയിലെ ജെഡി-യു പാർട്ടി നേതാവെന്ന സ്ഥാനത്തുനിന്ന് നിതീഷ്കുമാർ ശരത് യാദവിനെ നീക്കിയിരുന്നു. കഴിഞ്ഞയാഴ്ച കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടി അംഗങ്ങളുടെ യോഗത്തിൽ പങ്കെടുത്ത ജെഡി-യുവിന്റെ രാജ്യസഭാംഗം അലി അൻവറിനെയും പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു.
ശനിയാഴ്ച പാറ്റ്നയിൽ നിതീഷ്കുമാർ പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് വിളിച്ചുചേർത്തിട്ടുണ്ട്. ശരത് യാദവിന്റെ ഭാവി അന്ന് അറിയാമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ.
ബിജെപി പിന്തുണയോടെ ഭരണത്തിൽ എത്തിയതിനു പിന്നാലെ ഇരുനേതാക്കളും തമ്മിലുള്ള അസ്വാരസ്യം വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജെഡി-യു പിളർപ്പിലേക്കെന്ന അഭ്യൂഹം. ശരത് യാദവിന്റെ അനുകൂലികളായ 21 നേതാക്കളെയാണു പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
മുൻമന്ത്രി രമണി രാം ഉൾപ്പെടെയുള്ളവരെയാണ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തത്. ബിഹാർ ജെഡി-യു അധ്യക്ഷൻ ബസിഷ്ഠ് നാരായൺ സിംഗാണ് ഇക്കാര്യം അറിയിച്ചത്. രമണി രാമിനൊപ്പം മുൻ എംഎൽഎമാരായിരുന്ന ഷിയോഹർ അർജുൻ റായ്, രാജ് കിഷോർ സിൻഹ, വിജയ് വർമ തുടങ്ങിയവരും പുറത്താക്കപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടും. ഇവർക്കുപിന്നാലെ ജില്ലാ നേതൃത്വത്തിലുള്ളവർക്കെതിരേയും നടപടി സ്വീകരിച്ചിട്ടുണ്ട്. മഹാസഖ്യത്തിൽനിന്നു കൂറുമാറി ബിജെപിക്കൊപ്പം ചേർന്ന നിതീഷിന്റെ രാഷ്ട്രീയ വഞ്ചനയ്ക്കെതിരേ ശരത് യാദവിന്റെ നേതൃത്വത്തിൽ "സംവദ് യാത്ര' സംഘടിപ്പിച്ചിരുന്നു.
മൂന്നു ദിവസം നീണ്ട യാത്ര ശനിയാഴ്ചയാണ് അവസാനിച്ചത്. ഇതിൽ പങ്കെടുത്ത പ്രധാനികളായിരുന്നു രമണി രാം, അർജുൻ റായ് തുടങ്ങിയവർ.
സംവദ് യാത്രയ്ക്ക് സഹകരിച്ച ജില്ലാ നേതാക്കളെയാണ് പാർട്ടിവിരുദ്ധ കുറ്റം ആരോപിച്ച് പുറത്താക്കിയിരിക്കുന്നത്. രാജ്യസഭയിലെ ജെഡി-യു പാർട്ടി നേതാവെന്ന സ്ഥാനത്തുനിന്ന് നിതീഷ്കുമാർ ശരത് യാദവിനെ നീക്കിയിരുന്നു. കഴിഞ്ഞയാഴ്ച കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടി അംഗങ്ങളുടെ യോഗത്തിൽ പങ്കെടുത്ത ജെഡി-യുവിന്റെ രാജ്യസഭാംഗം അലി അൻവറിനെയും പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു.
ശനിയാഴ്ച പാറ്റ്നയിൽ നിതീഷ്കുമാർ പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് വിളിച്ചുചേർത്തിട്ടുണ്ട്. ശരത് യാദവിന്റെ ഭാവി അന്ന് അറിയാമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ.