പാറ്റ്ന: ബിഹാറിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി. 12 ജില്ലകളിലെ 65 ലക്ഷം പേർ പ്രളയക്കെടുതി നേരിടുകയാണ്. കഴിഞ്ഞ മൂന്നു ദിവസമായി പെയ്യുന്ന കനത്ത മഴയാണു വെള്ളപ്പൊക്കത്തിനു കാരണം. 20 പേർ മരിച്ച അരാരിയ ജില്ലയിലാണു പ്രളയം രൂക്ഷമായത്.
ഈസ്റ്റ് ചന്പാരൻ, വെസ്റ്റ് ചന്പരാൻ, ദർഭംഗ, മധുബനി തുടങ്ങിയ ജില്ലകളിലും പ്രളയം നാശം വിതച്ചു. മുഖ്യമന്ത്രി നിതീഷ്കുമാർ ഇന്നലെ പ്രളയം മേഖലകളിൽ ആകാശനിരീക്ഷണം നടത്തി.
ഈസ്റ്റ് ചന്പാരൻ, വെസ്റ്റ് ചന്പരാൻ, ദർഭംഗ, മധുബനി തുടങ്ങിയ ജില്ലകളിലും പ്രളയം നാശം വിതച്ചു. മുഖ്യമന്ത്രി നിതീഷ്കുമാർ ഇന്നലെ പ്രളയം മേഖലകളിൽ ആകാശനിരീക്ഷണം നടത്തി.