ചെന്നൈ: ചെന്നെയിൽനിന്നു 189 യാത്രക്കാരുമായി കൊച്ചിയിലേക്കുപറന്ന സ്പൈസ് ജെറ്റ് വിമാനം സാങ്കേതികതകരാർ മൂലം യത്രാമധ്യേ തിരിച്ചിറക്കി.ചെന്നെയിൽനിന്ന് ഏറെ നേരം പറന്ന ശേഷമാണ് തകരാർ ശ്രദ്ധയിൽപ്പെട്ടതെന്നു ക്യാപ്റ്റൻ പറഞ്ഞു. പാതിരാത്രിയോടടുത്താണു സംഭവം.
വിവരമറിഞ്ഞ് യാത്രക്കാർ ആശങ്കപ്പെട്ടെങ്കിലും വിമാനം സുരക്ഷിതമായി ചെന്നെ വിമാനത്താവളത്തിൽ ഇറക്കി. ക്യാബിൻ പ്രഷർ കുറഞ്ഞതുമൂലമാണ് വിമാനം തിരിച്ചിറക്കേണ്ടിവന്നതെന്ന് വിമാന അധികൃതർ പറഞ്ഞു. പ്രഷർ കുറഞ്ഞതിനാൽ യാത്രക്കാരുടെ ചെവിക്കു കടുത്ത വേദന അനുഭവപ്പെട്ടെന്നും കൊച്ചുകുട്ടികൾ നിലവിളിച്ചുവെന്നും യാത്രക്കാരിലൊരാളായ ബാബു കള്ളിവയ ലിൽ ദീപികയോടു പറഞ്ഞു. യാത്രക്കാരെ പിന്നീടു രാത്രി വൈകി മറ്റൊരു വിമാനത്തിൽ കൊച്ചിയിലെത്തിച്ചു.
വിവരമറിഞ്ഞ് യാത്രക്കാർ ആശങ്കപ്പെട്ടെങ്കിലും വിമാനം സുരക്ഷിതമായി ചെന്നെ വിമാനത്താവളത്തിൽ ഇറക്കി. ക്യാബിൻ പ്രഷർ കുറഞ്ഞതുമൂലമാണ് വിമാനം തിരിച്ചിറക്കേണ്ടിവന്നതെന്ന് വിമാന അധികൃതർ പറഞ്ഞു. പ്രഷർ കുറഞ്ഞതിനാൽ യാത്രക്കാരുടെ ചെവിക്കു കടുത്ത വേദന അനുഭവപ്പെട്ടെന്നും കൊച്ചുകുട്ടികൾ നിലവിളിച്ചുവെന്നും യാത്രക്കാരിലൊരാളായ ബാബു കള്ളിവയ ലിൽ ദീപികയോടു പറഞ്ഞു. യാത്രക്കാരെ പിന്നീടു രാത്രി വൈകി മറ്റൊരു വിമാനത്തിൽ കൊച്ചിയിലെത്തിച്ചു.