ബെയ്ജിംഗ്: ഉത്തരകൊറിയയിൽ നിന്നുള്ള കൽക്കരി, ഇരുന്പ്, ഇരുന്പയിര്, കടൽവിഭവങ്ങൾ എന്നിവയുടെ ഇറക്കുമതി ഇന്നുമുതൽ നിർത്തിവയ്ക്കുമെന്നു ചൈന അറിയിച്ചു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ(ഐസിബിഎം) പരീക്ഷിച്ചതിന്റെ പേരിൽ യുഎൻ രക്ഷാസമിതി പ്രഖ്യാപിച്ച ഉപരോധം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇറക്കുമതി നിർത്തുന്നത്.
ഈ മാസം ആറിന് രക്ഷാസമിതി ഏകകണ്ഠമായാണ് ഉപരോധം ഏർപ്പെടുത്താൻ തീരുമാനിച്ചത്. സാധാരണ ഉത്തരകൊറിയയ്ക്ക് അനുകൂലമായി വീറ്റോ പ്രയോഗിക്കാറുള്ള റഷ്യയും ചൈനയും ഇത്തവണ ഉപരോധത്തെ അനുകൂലിച്ച് വോട്ടു ചെയ്യുകയായിരുന്നു.
ഉത്തരകൊറിയയുടെ ആണവമോഹത്തിനു തടയിടാൻ വേണ്ടതൊന്നും ബെയ്ജിംഗ് ചെയ്യുന്നില്ലെന്നു ട്രംപ് കുറ്റപ്പെടുത്തിയതിനെത്തുടർന്നാണ് രക്ഷാസമിതി ഉപരോധം കർക്കശമായി നടപ്പാക്കാൻ ചൈന തയാറായതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.ഉപരോധം നടപ്പാക്കുന്നതു മുഖേന ചൈനയ്ക്ക് നൂറുകോടി ഡോളറിന്റെ വരുമാന നഷ്ടമുണ്ടാവുമെന്നാണു കണക്കുകൂട്ടൽ. ചൈന നടത്തുന്ന ബൗദ്ധിക സ്വത്തവകാശ നിയമ ലംഘനത്തെക്കുറിച്ച് അന്വേഷിക്കാൻ ട്രംപ് ഉത്തരവിട്ടേക്കുമെന്ന റിപ്പോർട്ടുകളും ഉപരോധം നടപ്പാക്കാൻ ചൈനയെ പ്രേരിപ്പിച്ചെന്നാണു നിഗമനം.
ഇതിനിടെ കൊറിയൻ മേഖലയിലേക്കുള്ള പുതിയ ദൂതനായി അസിസ്റ്റന്റ് വിദേശമന്ത്രി കോങ് സുവാന്യുവിനെ ചൈന നിയമിച്ചു. പസഫിക്കിലെ ഗ്വാം ദ്വീപിനെ ലക്ഷ്യമാക്കി ഉത്തരകൊറിയ ഐസിബിഎം പ്രയോഗിക്കുമെന്ന കിം ജോംഗ് ഉന്നിന്റെ ഭീഷണിയെത്തുടർന്ന് ഉത്തരകൊറിയയ്ക്ക് എതിരേ സൈനികാക്രമണത്തിനുള്ള ഒരുക്കം പൂർത്തിയാക്കിയെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ട്രംപും രംഗത്തെത്തിയതോടെ കൊറിയൻ മേഖല സംഘർഷഭരിതമായി. ഇരുകൂട്ടരും വാക് പോര് അവസാനിപ്പിച്ചു ചർച്ചയ്ക്കു തയാറാവണമെന്നു ചൈന നിർദേശിച്ചു.
ഈ മാസം ആറിന് രക്ഷാസമിതി ഏകകണ്ഠമായാണ് ഉപരോധം ഏർപ്പെടുത്താൻ തീരുമാനിച്ചത്. സാധാരണ ഉത്തരകൊറിയയ്ക്ക് അനുകൂലമായി വീറ്റോ പ്രയോഗിക്കാറുള്ള റഷ്യയും ചൈനയും ഇത്തവണ ഉപരോധത്തെ അനുകൂലിച്ച് വോട്ടു ചെയ്യുകയായിരുന്നു.
ഉത്തരകൊറിയയുടെ ആണവമോഹത്തിനു തടയിടാൻ വേണ്ടതൊന്നും ബെയ്ജിംഗ് ചെയ്യുന്നില്ലെന്നു ട്രംപ് കുറ്റപ്പെടുത്തിയതിനെത്തുടർന്നാണ് രക്ഷാസമിതി ഉപരോധം കർക്കശമായി നടപ്പാക്കാൻ ചൈന തയാറായതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.ഉപരോധം നടപ്പാക്കുന്നതു മുഖേന ചൈനയ്ക്ക് നൂറുകോടി ഡോളറിന്റെ വരുമാന നഷ്ടമുണ്ടാവുമെന്നാണു കണക്കുകൂട്ടൽ. ചൈന നടത്തുന്ന ബൗദ്ധിക സ്വത്തവകാശ നിയമ ലംഘനത്തെക്കുറിച്ച് അന്വേഷിക്കാൻ ട്രംപ് ഉത്തരവിട്ടേക്കുമെന്ന റിപ്പോർട്ടുകളും ഉപരോധം നടപ്പാക്കാൻ ചൈനയെ പ്രേരിപ്പിച്ചെന്നാണു നിഗമനം.
ഇതിനിടെ കൊറിയൻ മേഖലയിലേക്കുള്ള പുതിയ ദൂതനായി അസിസ്റ്റന്റ് വിദേശമന്ത്രി കോങ് സുവാന്യുവിനെ ചൈന നിയമിച്ചു. പസഫിക്കിലെ ഗ്വാം ദ്വീപിനെ ലക്ഷ്യമാക്കി ഉത്തരകൊറിയ ഐസിബിഎം പ്രയോഗിക്കുമെന്ന കിം ജോംഗ് ഉന്നിന്റെ ഭീഷണിയെത്തുടർന്ന് ഉത്തരകൊറിയയ്ക്ക് എതിരേ സൈനികാക്രമണത്തിനുള്ള ഒരുക്കം പൂർത്തിയാക്കിയെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ട്രംപും രംഗത്തെത്തിയതോടെ കൊറിയൻ മേഖല സംഘർഷഭരിതമായി. ഇരുകൂട്ടരും വാക് പോര് അവസാനിപ്പിച്ചു ചർച്ചയ്ക്കു തയാറാവണമെന്നു ചൈന നിർദേശിച്ചു.