കാഠ്മണ്ഡു: നേപ്പാളിൽ പ്രളയവും മണ്ണിടിച്ചിലും തുടരുന്നു. ഇന്നലെ 12 പേർകൂടി കൊല്ലപ്പെട്ടതോടെ മരണസംഖ്യ 80 ആയി ഉയർന്നു. വെള്ളിയാഴ്ച കാണാതായ 35 പേരെക്കുറിച്ച് ഇനിയും വിവരമില്ല.
രപ്തി നദി കരകവിഞ്ഞതുമൂലം ടൂറിസ്റ്റു കേന്ദ്രമായ ചിത്വാൻ പട്ടണത്തിൽ നിരവധി ഹോട്ടലുകളിലും മറ്റു കെട്ടിടങ്ങളിലും വെള്ളം കയറി. ഇവിടെ കുടുങ്ങിയ 700 പേരിൽ 200 പേർ ഇന്ത്യക്കാരാണ്.
ചിത്വാൻ ദേശീയോദ്യാനത്തിന്റെ ഭാഗമായ സൗരാഹയിൽ നിന്നു 35 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു. നേപ്പാളിലെ 27 ജില്ലകൾ മൺസൂൺ മഴക്കെടുതിക്കിരയായി. 34,843 വീടുകളിൽ വെള്ളം കയറി. ആയിരം വീടുകൾ തകർന്നെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ടു ചെയ്തു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേപ്പാൾ പോലീസിനെയും സൈന്യത്തെയും നിയോഗിച്ചു. ഏതാനും ദിവസംകൂടി മഴ തുടരാനാണു സാധ്യതയെന്ന് കാലാവസ്ഥാ പ്രവചന വിഭാഗം അറിയിച്ചു.
രപ്തി നദി കരകവിഞ്ഞതുമൂലം ടൂറിസ്റ്റു കേന്ദ്രമായ ചിത്വാൻ പട്ടണത്തിൽ നിരവധി ഹോട്ടലുകളിലും മറ്റു കെട്ടിടങ്ങളിലും വെള്ളം കയറി. ഇവിടെ കുടുങ്ങിയ 700 പേരിൽ 200 പേർ ഇന്ത്യക്കാരാണ്.
ചിത്വാൻ ദേശീയോദ്യാനത്തിന്റെ ഭാഗമായ സൗരാഹയിൽ നിന്നു 35 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു. നേപ്പാളിലെ 27 ജില്ലകൾ മൺസൂൺ മഴക്കെടുതിക്കിരയായി. 34,843 വീടുകളിൽ വെള്ളം കയറി. ആയിരം വീടുകൾ തകർന്നെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ടു ചെയ്തു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേപ്പാൾ പോലീസിനെയും സൈന്യത്തെയും നിയോഗിച്ചു. ഏതാനും ദിവസംകൂടി മഴ തുടരാനാണു സാധ്യതയെന്ന് കാലാവസ്ഥാ പ്രവചന വിഭാഗം അറിയിച്ചു.