ഷിക്കാഗോ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മികച്ച പത്രപ്രവർത്തകനുള്ള അവാർഡ് അമേരിക്കയിലെ മാധ്യമ പ്രവർത്തകൻ ഫ്രാൻസിസ് തടത്തിലിന്. അമേരിക്കയിലെ ഓണ്ലൈൻ മാധ്യമമായ ഇ മലയാളിയിൽ പ്രസിദ്ധികരിക്കുന്ന നിലയ്ക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓർമകൾ എന്ന ലേഖനപരമ്പരയാണ് അവാർഡിന് അർഹനാക്കിയത്.
പ്രവാസി മലയാള പത്രപ്രവർത്തന മേഖലയ്ക്കു നൽകിയ സമഗ്ര സംഭാവനകൾക്കു തോമസ് മാത്യു (ജീമോൻ റാന്നി)വിനു പ്രത്യേക പുരസ്കാരം സമ്മാനിക്കുമെന്ന് അവാർഡ് കമ്മിറ്റി ചെയർമാൻ പി.പി. ചെറിയാൻ, കമ്മിറ്റി അംഗം ജോയിച്ചൻ പുതുക്കുളം എന്നിവർ അറിയിച്ചു.
ഈ മാസം 26 നു ഷിക്കാഗോയിലെ ഇസ്റ്റിക്ക ഇന്റർനാഷണൽ ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിൽ കേരള കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ അവാർഡ് സമ്മാനിക്കും.
ദീപിക ദിനപ്പത്രത്തിൽ ദീർഘകാലം പത്രപ്രവർത്തകനായിരുന്ന ഫ്രാൻസിസ് തടത്തിൽ 2006 ലാണ് അമേരിക്കയിലേക്കു കുടിയേറിയത്. ഇ-മലയാളിയിൽ ന്യൂസ് എഡിറ്ററാണ്. അർബുദരോഗത്തിനെതിരേ മൂന്നു വർഷമായി പൊരുതി മരണത്തിൽനിന്നു രക്ഷപ്പെട്ടാണ് എഴുത്തിലേക്കു തിരിച്ചെത്തിയത്.
ന്യൂജേഴ്സിയിലെ ഈസ്റ്റ് ഹാനോവർ സ്വദേശിയായ ഫ്രാൻസിസ് കോഴിക്കോട് ദേവഗിരി കോളജിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന പരേതനായ ടി.കെ. മാണിയുടെയും എലിസബത്തിന്റെയും മകനാണ്. ഭാര്യ: നെസ്സി (അക്യൂട്ട് കെയർ നഴ്സ് പ്രാക്ടീഷണർ). മക്കൾ: ഐറീൻ എലിസബത്ത്, ഐസക് ഇമ്മാനുവേൽ.
പ്രവാസി മലയാള പത്രപ്രവർത്തന മേഖലയ്ക്കു നൽകിയ സമഗ്ര സംഭാവനകൾക്കു തോമസ് മാത്യു (ജീമോൻ റാന്നി)വിനു പ്രത്യേക പുരസ്കാരം സമ്മാനിക്കുമെന്ന് അവാർഡ് കമ്മിറ്റി ചെയർമാൻ പി.പി. ചെറിയാൻ, കമ്മിറ്റി അംഗം ജോയിച്ചൻ പുതുക്കുളം എന്നിവർ അറിയിച്ചു.
ഈ മാസം 26 നു ഷിക്കാഗോയിലെ ഇസ്റ്റിക്ക ഇന്റർനാഷണൽ ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിൽ കേരള കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ അവാർഡ് സമ്മാനിക്കും.
ദീപിക ദിനപ്പത്രത്തിൽ ദീർഘകാലം പത്രപ്രവർത്തകനായിരുന്ന ഫ്രാൻസിസ് തടത്തിൽ 2006 ലാണ് അമേരിക്കയിലേക്കു കുടിയേറിയത്. ഇ-മലയാളിയിൽ ന്യൂസ് എഡിറ്ററാണ്. അർബുദരോഗത്തിനെതിരേ മൂന്നു വർഷമായി പൊരുതി മരണത്തിൽനിന്നു രക്ഷപ്പെട്ടാണ് എഴുത്തിലേക്കു തിരിച്ചെത്തിയത്.
ന്യൂജേഴ്സിയിലെ ഈസ്റ്റ് ഹാനോവർ സ്വദേശിയായ ഫ്രാൻസിസ് കോഴിക്കോട് ദേവഗിരി കോളജിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന പരേതനായ ടി.കെ. മാണിയുടെയും എലിസബത്തിന്റെയും മകനാണ്. ഭാര്യ: നെസ്സി (അക്യൂട്ട് കെയർ നഴ്സ് പ്രാക്ടീഷണർ). മക്കൾ: ഐറീൻ എലിസബത്ത്, ഐസക് ഇമ്മാനുവേൽ.