കോയന്പത്തൂർ: കത്തുന്ന കാറിൽനിന്നു ഭാര്യയെയും കുട്ടികളെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവ വ്യവസായി വെന്തുമരിച്ചു. ബംഗളൂരുവിലും കൊച്ചിയിലുമായി ആഭരണവ്യാപാരം നടത്തുന്ന ദിലീപ്കുമാർ (38) ആളാണ് മരിച്ചത്. ബന്ധുവീട് സന്ദർശിക്കുന്നതിനായി കൊച്ചിയിലേക്കു വാഹനമോടിച്ചു വരുന്നതിനിടെയായിരുന്നു അപകടം. കേരള രജിസ്ട്രേഷനിലുള്ളതാണ് കാർ.
കോയന്പത്തൂരിനടുത്ത് മധുക്കരയിലാണ് അപകടമുണ്ടായത്. കാറിന്റെ എൻജിനിൽനിന്നു തീ ഉയർന്ന ഉടൻ ഇയാൾ ഭാര്യയെയും കുട്ടികളെയും വാഹനത്തിൽനിന്നു തള്ളിപുറത്തിറക്കി. എന്നാൽ, ദിലീപ് സീറ്റ് ബെൽറ്റ് ഊരി പുറത്തുകടക്കുന്നതിനു മുന്പ് കാർ അഗ്നിക്കിരയാകുകയായിരുന്നു.
ദിലീപിന്റെ ഭാര്യക്കും കുട്ടികൾക്കും അപകടത്തിൽ പരിക്കേറ്റിട്ടില്ല. പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമാണെന്നാണ് നിഗമനം.
കോയന്പത്തൂരിനടുത്ത് മധുക്കരയിലാണ് അപകടമുണ്ടായത്. കാറിന്റെ എൻജിനിൽനിന്നു തീ ഉയർന്ന ഉടൻ ഇയാൾ ഭാര്യയെയും കുട്ടികളെയും വാഹനത്തിൽനിന്നു തള്ളിപുറത്തിറക്കി. എന്നാൽ, ദിലീപ് സീറ്റ് ബെൽറ്റ് ഊരി പുറത്തുകടക്കുന്നതിനു മുന്പ് കാർ അഗ്നിക്കിരയാകുകയായിരുന്നു.
ദിലീപിന്റെ ഭാര്യക്കും കുട്ടികൾക്കും അപകടത്തിൽ പരിക്കേറ്റിട്ടില്ല. പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമാണെന്നാണ് നിഗമനം.