ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ, ഡെന്റൽ കോളജുകളിലേക്കുള്ള ഏകീകൃത പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രസ് ടെസ്റ്റിൽ (നീറ്റ്) നിന്ന് ഈ വർഷത്തേക്കു തമിഴ്നാടിനെ കേന്ദ്രസർക്കാർ ഒഴിവാക്കി. ഗ്രാമീണ മേഖലയിലെ വിദ്യാർഥികൾക്കു നീറ്റ് പരീക്ഷയിൽ യോഗ്യത നേടാൻ സാധിക്കുന്നില്ലെന്നു കാണിച്ചു തമിഴ്നാട് സർക്കാർ കേന്ദ്രത്തെ സമീപിച്ചതിനെത്തുടർന്നാണ് ഈ വർഷം നീറ്റിൽനിന്ന് തമിഴ്നാടിനെ ഒഴിവാക്കിയത്.
ഡൽഹിയിൽ ഒരു പൊതുപരിപാടിക്കെത്തിയെ മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഇക്കാര്യമറിയിച്ചത്. ഗ്രാമീണ മേഖലയിൽനിന്നു വരുന്ന വിദ്യാർഥികൾക്കു പ്രവേശനം നൽകുന്നതിന് ഇത് സഹായകമാകുമെന്നും നിർമല സീതാരാമൻ പറഞ്ഞു. വിഷയത്തിൽ ഒരു വർഷത്തെ ഇളവ് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ ഒരു ഓർഡിനൻസ് ഇറക്കുകയാണെങ്കിൽ കേന്ദ്രം അംഗീകാരം നൽകാൻ തയാറാണെന്നും മന്ത്രി പറഞ്ഞു.
നീറ്റിൽ ഇളവു നൽകണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ പ്രതിനിധികൾ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. തമിഴ്നാട്ടിലെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിലടക്കം 4000 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്. സംസ്ഥാനത്ത് 90 ശതമാനത്തിലധികം വിദ്യാർഥികളും പഠിക്കുന്നത് സംസ്ഥാന വിദ്യാഭ്യാസ ബോർഡിന് കീഴിലാണ്. അതുകൊണ്ടുതന്നെ സിബിഎസ്ഇ സിലബസ് അടിസ്ഥാനമാക്കി നടത്തുന്ന നീറ്റ് പരീക്ഷയിൽ യോഗ്യത തെളിയിക്കുന്നതിന് ഈ വിദ്യാർഥികൾക്കു കഴിയുന്നില്ലെന്നാണു തമിഴ്നാട് സർക്കാർ ചൂണ്ടിക്കാട്ടിയത്.
നീറ്റ് പരിധിയിൽനിന്ന് ഈ വർഷം ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി സി. വിജയ ഭാസ്കർ കേന്ദ്രസർക്കാരിന് ഓർഡിനൻസ് സമർപ്പിക്കും.
ഡൽഹിയിൽ ഒരു പൊതുപരിപാടിക്കെത്തിയെ മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഇക്കാര്യമറിയിച്ചത്. ഗ്രാമീണ മേഖലയിൽനിന്നു വരുന്ന വിദ്യാർഥികൾക്കു പ്രവേശനം നൽകുന്നതിന് ഇത് സഹായകമാകുമെന്നും നിർമല സീതാരാമൻ പറഞ്ഞു. വിഷയത്തിൽ ഒരു വർഷത്തെ ഇളവ് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ ഒരു ഓർഡിനൻസ് ഇറക്കുകയാണെങ്കിൽ കേന്ദ്രം അംഗീകാരം നൽകാൻ തയാറാണെന്നും മന്ത്രി പറഞ്ഞു.
നീറ്റിൽ ഇളവു നൽകണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ പ്രതിനിധികൾ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. തമിഴ്നാട്ടിലെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിലടക്കം 4000 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്. സംസ്ഥാനത്ത് 90 ശതമാനത്തിലധികം വിദ്യാർഥികളും പഠിക്കുന്നത് സംസ്ഥാന വിദ്യാഭ്യാസ ബോർഡിന് കീഴിലാണ്. അതുകൊണ്ടുതന്നെ സിബിഎസ്ഇ സിലബസ് അടിസ്ഥാനമാക്കി നടത്തുന്ന നീറ്റ് പരീക്ഷയിൽ യോഗ്യത തെളിയിക്കുന്നതിന് ഈ വിദ്യാർഥികൾക്കു കഴിയുന്നില്ലെന്നാണു തമിഴ്നാട് സർക്കാർ ചൂണ്ടിക്കാട്ടിയത്.
നീറ്റ് പരിധിയിൽനിന്ന് ഈ വർഷം ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി സി. വിജയ ഭാസ്കർ കേന്ദ്രസർക്കാരിന് ഓർഡിനൻസ് സമർപ്പിക്കും.